ശ്രീനഗർ : രാജ്യത്ത് സമീപകാലത്തുണ്ടായ ഭീകരാക്രമണങ്ങൾക്കു പിന്നിൽ പാകിസ്താൻ തീവ്രവാദികളെന്ന് കശ്മീർ ഇൻസ്‌പെകടർ ജനറൽ വിജയ് കുമാർ.ഭീകരാക്രമണത്തിനു പിന്നിൽ പ്രവർത്തിക്കുന്നത് പാകിസ്താനും രാജ്യത്തിന്റെ വളർച്ചയിൽ പ്രകോപിതരായ തീവ്രവാദികളുമാണെന്ന് വിജയ് കുമാർ പറഞ്ഞു.
രാജ്യം എടുത്ത ശക്തമായ നടപടികളെ തുടർന്ന് നിരവധി ഭീകരർ ഇന്ത്യൻ സൈന്യത്തിന്റെ തോക്കിനിരയായി. രാജ്യത്ത് അങ്ങിങ്ങായി ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ടിരുന്ന ഭീകര സംഘടനയ്‌ക്ക് ഇത് കനത്ത പ്രഹരമായി തീർന്നു. ഇന്ത്യയുടെ തിരിച്ചടിയിൽ പ്രകോപിതരായ ഭീകരരാണ് ഇപ്പോൾ കശ്മീരിൽ അക്രമണം അഴിച്ച് വിടുന്നത്. നിരായുധരെയും സ്ത്രീകളെയും കുട്ടികളെയുമാണ് ഭീകരർ ലക്ഷ്യം വെക്കുന്നത്. ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് വിജയ് കുമാർ വ്യക്തമാക്കി. 2021 ൽ മാത്രം 28 ഇന്ത്യക്കാരാണ് ഭീകരുടെ ആക്രമണത്തിന് ഇരയായത്.
കഴിഞ്ഞ ദിവസം ശ്രീനഗറിലെ ഈദ്ഗാഹ് മേഖലയിൽ രണ്ട് സർക്കാർ അദ്ധ്യാപകരെ ഭീകരർ വെടിവെച്ച് കൊന്നിരുന്നു.
സംഗം സർക്കാർ സ്‌കൂളിലാണ് ഭീകരാക്രമണം ഉണ്ടായത്. സ്‌കൂളിലെ പ്രിൻസിപ്പളായ സതീന്ദർ കൗർ അദ്ധ്യാപകനായ ദീപക് ചാന്ദ് എന്നിവരാണ് കൊല്ലപ്പെട്ടത്.കഴിഞ്ഞ മൂന്ന് ദിവസത്തിവിടെ മൂന്ന് പേരാണ് ഇവിടെ കൊല്ലപ്പെടുന്നത്. കഴിഞ്ഞ ദിവസം കശ്മീരി പണ്ഡിറ്റായ ഒരു മെഡിക്കൽ ഷോപ്പ് ഉടമ കൊല്ലപ്പെട്ടിരുന്നു. അന്ന് തന്നെ രാത്രി വഴിയോര കച്ചവടക്കാരനേയും മറ്റൊരാളെയും ഭീകരർ വെടിവെച്ച് കൊന്നിരുന്നു.
Comments