ബ്രസീലിയ: ബ്രസീലിൽ കൊറോണ മരണങ്ങൾ ആറു ലക്ഷം കടന്നതായി റിപ്പോർട്ട്. കഴിഞ്ഞ ദിവസത്തെ കൊറോണ മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തത്തോടെയാണ് രാജ്യത്ത് കൊറോണ മരണനിരക്ക് ആറ് ലക്ഷം കടന്നത്. പ്രസിഡന്റ് ജെയർ ബോൾസോനാരോയാണ് ഇക്കാര്യം വ്യക്തമാക്കിയത്. 70 ശതമാനം ആളുകൾ ബ്രസീലിൽ ഒന്നാം ഡോസ് വാക്‌സിൻ സ്വീകരിച്ചിട്ടുണ്ടെന്നും പ്രസിഡന്റ് അറിയിച്ചു. യുഎസിൽ 65 ശതമാനം ആളുകൾ മാത്രമാണ് ഒന്നാം ഡോസ് വാക്‌സിൻ സ്വീകരിച്ചത്.
ഡെൽറ്റ വകഭേദം രാജ്യത്ത് വീണ്ടുമൊരു കൊറോണ തരംഗത്തിന് കാരണമാകുമെന്ന് പ്രസിഡന്റ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഒരുമാസമായി ബ്രസീലിൽ പ്രതിദിന മരണനിരക്ക് 500ൽ കൂടുതലാണ്. ഏപ്രിലിൽ ഇത് 3000 ആയിരുന്നു. കഴിഞ്ഞ് ദിവസം 615 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതോടെ രാജ്യത്ത് കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 6,00,425 ആയി ഉയർന്നു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 18,172പേർക്കാണ് പുതുതായി രോഗം ബാധിച്ചത്. ജനങ്ങൾ ജാഗ്രത പുലർത്തണമെന്നും മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കണമെന്നും എപ്പിഡെമോളജി വിദഗ്‌ദ്ധൻ അലക്‌സാണ്ടർ നെയ്ം ബാർബോസ മുന്നറിയിപ്പ് നൽകി.
Comments