ന്യൂഡൽഹി : കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്നവർ യുവാവിനെ ക്രൂരമായി കൊലപ്പെടുത്തിയതായി റിപ്പോർട്ട്. ഡൽഹിയിലെ സിങ്കു അതിർത്തിയിലാണ് സംഭവം. കൈകൾ വെട്ടിമാറ്റി ക്രൂരമായി കൊലപ്പെടുത്തിയ നിലയിൽ സമരസ്ഥലത്ത് യുവാവിന്റെ മൃതദേഹം കണ്ടെത്തി.
പോലീസ് ബാരിക്കേഡിന് മുകളിൽ കെട്ടിത്തൂക്കിയ നിലയിലായിരുന്നു മൃതദേഹം. മൃതദേഹം തിരിച്ചറിയാൻ സാധിച്ചിട്ടില്ല. സിഖ് സംഘടനയായ നിഹാങ്ക് ആണ് കൊലപാതകത്തിന് പിന്നിലെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. സിഖ് മതഗ്രന്ഥമായ ഗുരു ഗ്രന്ഥ് സാഹിബിനെ അവഹേളിച്ചുവെന്ന് ആരോപിച്ചായിരുന്നു ക്രൂരത. പോലീസ് ബാരിക്കേഡിൽ കെട്ടിത്തൂക്കിയ ശേഷം കൈകൾ വെട്ടി മാറ്റുകയായിരുന്നു.
യുവാവിനെ കൊലപ്പെടുത്തുന്നത് വരെ പോലീസ് ഉദ്യോസ്ഥരെ പ്രദേശത്തേക്ക് പ്രവേശിക്കാൻ പ്രതിഷേധക്കാർ അനുവദിച്ചിരുന്നില്ല. കൊലപാതകത്തിന് ശേഷമാണ് ഉദ്യോഗസ്ഥർക്ക് പ്രവേശനാനുമതി നൽകിയതെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കൊല്ലപ്പെട്ടയാളുടെ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. സിങ്കു അതിർത്തിയിൽ സംഘർഷാവസ്ഥ നിലനിൽക്കുകയാണെന്ന് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.
Comments