ലണ്ടൻ: പാർലമെന്റ് അംഗത്തെ കുത്തിക്കൊലപ്പെടുത്തിയ സംഭവം ഭീകരാക്രമണമെന്ന് ബ്രിട്ടൻ. കിഴക്കൻ ഇംഗ്ലണ്ടിലെ സൗത്തെൻഡ് വെസ്റ്റിൽ നിന്നുള്ള പാർലമെന്റ് അംഗമായ ഡേവിഡ് അമേസ് ആണ് മരിച്ചത്. തീവ്ര ഇസ്ലാമിക തീവ്രവാദ നിലപാടുള്ളയാളാണ് ആക്രമണത്തിന് പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തൽ. അറസ്റ്റിലായ 25കാരനിൽ നിന്നും ഇത് തെളയിക്കുന്ന വിവരങ്ങൾ ലഭിച്ചതായാണ് സൂചന.
വേദിയിലേക്ക് അതിക്രമിച്ച് കയറിയ അക്രമകാരി ഡേവിഡിനെ തുടരെ കത്തികൊണ്ട് കുത്തുകയായിരുന്നു. ഇന്നലെ ഉച്ചയ്‌ക്ക് ലീഓൺ സീയിലെ ബെൽഫെയർസ് മെത്തഡിസ്റ്റ് പള്ളിയിലാണ് സംഭവം. 25വയസ്സുകാരന്റെ പേരോ മറ്റ് വിവരങ്ങളോ പുറത്തുവിട്ടിട്ടില്ല. കാലപാതകത്തിന് പിന്നാലെ ബ്രിട്ടനിൽ ഔദ്യോഗിക പതാക താഴ്‌ത്തിക്കെട്ടി. എല്ലാ രാഷ്‌ട്രീയ പാർട്ടികളും ആക്രമണത്തെ അപലപിച്ചിട്ടുണ്ട്.
ജനധിപത്യത്തിനെതിരായ ആക്രമണം എന്നാണ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ തന്റെ പാർട്ടി എംപിയായ ഡേവിഡ് ആമിസണിന്റെ കൊലപാതകത്തെ വിശേഷിപ്പിച്ചത്. മാസത്തിലെ ആദ്യത്തെയും മൂന്നാമത്തെയും വെള്ളിയാഴ്ച ഇദ്ദേഹം വോട്ടർമാരുമായി പതിവായി കൂടിക്കാഴ്ച നടത്തിയിരുന്നു. 1983ൽ ബാസിൽഡണിനെ പ്രതിനിധീകരിച്ചാണ് ഡേവിഡ് ആദ്യമായി പാർലമെൻറിലെത്തുന്നത്. 1997ൽ സൗത്ത് എൻഡ് വെസ്റ്റിലേക്ക് തട്ടകം മാറ്റി.
Comments