ബത്തേരി: ജയിലിലും ഭീഷണി സ്വരമുയർത്തി പ്രതികൾ. മുട്ടിൽ മരം കൊള്ള കേസിലെ പ്രതികളായ റോജി അഗസ്റ്റിനും റോജി അഗസ്റ്റിനുമാണ് ജയിൽ ഉദ്യോഗസ്ഥർക്കെതിരെ ഭീഷണിയുമായി രംഗത്തെത്തിയിരിക്കുന്നത്.
മാനന്തവാടി ജില്ലാ ജയിൽ സൂപ്രണ്ടിനെയാണ് പ്രതികൾ ഭീഷണിപ്പെടുത്തിയത്. തുടർന്ന് പ്രതിയായ റോജി അഗസ്റ്റിനെ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി. ആന്റോ അഗസ്റ്റിൻ,
മാനന്തവാടി ജയിലിൽത്തന്നെ തുടരും.
മുട്ടിൽ കേസ് പ്രതികളുടെ ഭീഷണിയെക്കുറിച്ച് ജയിൽ സൂപ്രണ്ട് നേരത്തെ കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു.
അതേസമയം അഗസ്റ്റിൻ സഹോദരൻമാരിൽ ഒരാൾക്ക് കഴിഞ്ഞ 15ന് ജാമ്യം ലഭിച്ചിരുന്നു. ജോസുകുട്ടി അഗസ്റ്റിനാണ് ജാമ്യം ലഭിച്ചത്. കൽപ്പറ്റ സെഷൻ കോടതിയാണ് ജാമ്യം അനുവദിച്ചത്. അന്വേഷണ ഉദ്യോഗസ്ഥർ 60 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം സമർപ്പിക്കാത്തതിലാണ് കോടതി ജാമ്യം അനുവദിച്ചത്.
മുട്ടിൽ വില്ലേജിൽ സർക്കാരിലേക്ക് കണ്ടുകെട്ടിയ റിസർവ് മരങ്ങൾ പട്ടയ ഉടമകൾക്ക് ചെറിയ തുക നൽകി അനുമതിയിയില്ലാതെ വെട്ടിക്കടത്തിയതാണ് കേസ്. 42 ലധികം കേസുകൾ ഇതുവരെ രജിസ്റ്റർ ചെയതിട്ടുണ്ട്. കഴിഞ്ഞ ജൂലൈ 28നാണ് റോജി അഗസ്റ്റിൻ, ജോസ്‌കുട്ടി അഗസ്റ്റിൻ, ആൻറോ അഗസ്റ്റിൻ ഡ്രൈവർ വിനീഷ് എന്നിവർ അറസ്റ്റിലായത്.
Comments