ജാർഖണ്ഡ്: അപകീർത്തി കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് ഇടക്കാല ആശ്വാസം. പ്രദീപ് മോദി എന്ന അഭിഭാഷകൻ നൽകിയ മാനനഷ്ടകേസിലാണ് ജാർഖണ്ഡ് ഹൈക്കോടതിയിൽ നിന്ന് ആശ്വാസ വിധി വന്നിരിക്കുന്നത്. ഡിസംബർ 7 വരെ കേസുമായി ബന്ധപ്പെട്ട് രാഹുലിനെതിരെ ഒരു നടപടിയും സ്വീകരിക്കരുതെന്നാണ് കോടതിയുടെ നിർദ്ദേശം.
എന്തുകൊണ്ടാണ് എല്ലാ കള്ളൻമാർക്കും മോദി എന്ന കുടുംബ പേര് വന്നതെന്ന വിവാദ പ്രസ്താവനയാണ് കേസിനാധാരം. രാഹുവിന്റെ പ്രസ്താവന മാനഹാനി ഉണ്ടാക്കിമെന്നാരോപിച്ചായിരുന്നു 2020 ഫെബ്രുവരിയിൽ അഭിഭാഷകൻ റാഞ്ചി ജില്ലാ കോടതിയിൽ ഹരജി നൽകിയത്. തുടർന്ന് കോടതി രാഹുൽ ഗാന്ധിക്ക് സമൻസ് അയക്കുകയും ചെയ്തു. ഈ നടപടിക്കെതിരെ കോൺഗ്രസ് നേതാവിന്റെ അഭിഭാഷകൻ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
കേസിലെ വാദം ആരംഭിക്കുന്നതുവരെ നടപടിയെടുക്കരുതെന്ന് കോടതി ഇന്ന് ഉത്തരവിട്ടത് രാഹുലിന് ആശ്വാസമാണ്. ജസ്റ്റിസ് സഞ്ജയ് ദിവേദിയുടെ ബഞ്ചാണ് വാദം കേട്ട് ഉത്തരവിറക്കിയത്. കേസ് വീണ്ടും ഡിസംബർ 7 വാദം കേൾക്കുമെന്നും കോടതി പറഞ്ഞു.
Comments