ലണ്ടൻ: ചാമ്പ്യൻസ് ലീഗിൽ ഇന്നലെ വമ്പൻ ടീമുകൾക്ക് നല്ല ദിനം. സൂപ്പർതാരങ്ങളെല്ലാം ഗോൾ നേടിയ ദിനത്തിൽ എല്ലാ ടീമുകളും അവരുടെ മത്സരങ്ങൾ ജയിച്ചുമുന്നേറി. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മാഞ്ചസ്റ്റർ യുണൈറ്റഡ്, ലെവൻഡോവ്‌സ്‌കിയുടെ ബയേൺ മ്യൂണിച്ച്, ചെൽസി, യുവന്റസ് , വിയ്യാറൽ എന്നീ ടീമുകൾ ജയിച്ചു.
മാഞ്ചസ്റ്റർ യുണൈറ്റഡ് 3-2ന് അത്‌ലാന്റയെ തോൽപ്പിച്ചപ്പോൾ ചെൽസിയും ബയേണും എതിരാളികളെ എതിരില്ലാത്ത നാലു ഗോളുകൾക്കാണ് തകർത്തത്. യുവന്റസ് ഏക ഗോളിന് ജയിച്ചപ്പോൾ വിയ്യാറൽ 4-1നും ജയിച്ചു.ബാഴ്‌സയും സാൽസ് ബർഗും ജയിച്ചപ്പോൾ ഡോട്ട്മുണ്ടും മിലാനും തോൽവി ഏറ്റുവാങ്ങി.
ആവേശകരമായ പോരാട്ടത്തിലാണ് യുണൈറ്റഡ് കരുത്തരായ അത്‌ലാന്റയെ തോൽപ്പിച്ചത്. ക്രിസ്റ്റ്യാനോയുടെ അവസാന നിമിഷത്തെ ഗോളാണ് മാഞ്ചസ്റ്ററിന് ജയം നൽകിയത്. യുണൈറ്റഡിനായി മാർക്കസ് റാഷ്‌ഫോഡും ഹാരീ മഗ്വയിറും ഗോളുകൾ നേടിയപ്പോൾ അത്‌ലാന്റയ്‌ക്കായി മരിയോ പസാലിച്ചും മെറി ഡെമിറാലും ഗോളുകൾ നേടി. ചെൽസി തോൽപ്പിച്ചത് മാൽമോ ക്ലബ്ബിനേയാണ്. ജോറിനോയുടെ ഇരട്ടഗോളുകളാണ് ചെൽസിക്ക് മികച്ച ജയം സമ്മാനിച്ചത്. ആന്ദ്രിയാസ് ക്രിസ്റ്റിയൻ സെന്നും, കായ് ഹാവെർട്ട്‌സും ഗോളുകൾ നേടി.
മറ്റ് മത്സരങ്ങളിൽ ബെനഫിക്കക്കെതിരെ ബയേണിനായി ലെറോയ് സാനേ ഇരട്ട ഗോളു കളാണ് കരുത്തായത്. എവർട്ടൺ സൊവാരസിന്റെ സെൽഫ് ഗോളും ലെവൻഡോ വ്‌സ്‌കിയുടെ ഗോളും 4-0ന്റെ ജയം ജർമ്മൻ ചാമ്പ്യന്മാർക്ക് നൽകി. യുവന്റസിന് ജയം നൽകിയ ഏക ഗോൾ ഡീജാൻ കുലുസേവ്‌സ്‌കിയും ബാഴ്‌സയ്‌ക്ക് ജയം സമ്മാനിച്ച ഏക ഗോൾ ജെറാഡ് പിക്വേയുമാണ് നേടിയത്.
Comments