ന്യൂഡൽഹി : ഉത്സവകാലത്ത് രാജ്യം ജാഗ്രത കൈവിടരുതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി നിർദ്ദേശിച്ചു. 100 കോടി വാക്‌സിനുകൾ നൽകാനായതോടെ കൊറോണ പ്രതിരോധത്തിൽ ഒരു ശുഭാപ്തി വിശ്വാസം സൃഷ്ടിച്ചു. എന്നാൽ ശക്തമായ കവചം ഇപ്പോഴും ഇല്ല.അതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി.
കൊറോണ പ്രതിസന്ധിയ്‌ക്കു ശേഷം രാജ്യം തിരിച്ചുരവിന്റെ പാതയിലാണ് .സമ്പദ്ഘടന വീണ്ടും വളർച്ച പ്രാപിച്ചു കഴിഞ്ഞു.രാജ്യത്ത് കമ്പനികൾ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതോടെ നിക്ഷേപങ്ങൾ വർദ്ധിച്ചു. ഇന്ന് ഏതൊരു വിഭാഗത്തെ നോക്കിയാലും ശഭാപ്തി വിശ്വാസം പ്രകടമാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. ഉത്സവ സീസണിന് മുന്നോടിയായി രാജ്യത്ത് തുടരേണ്ട ജാഗ്രതയെപറ്റി അദ്ദേഹം ജനങ്ങളെ ഓർമ്മപ്പെടുത്തി പുറത്തേയ്‌ക്കിറങ്ങുമ്പോൾ നാം ചെരുപ്പ് ധരിക്കുന്നത് പോലെ തന്നെ മാസ്‌ക് ധരിക്കാനും ശീലിക്കേണ്ടതുണ്ടെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
യുകെ അടക്കമുള്ള വിദേശരാജ്യങ്ങളിലെ രോഗബാധ പരിശോധിക്കുമ്പോൾ കൊറോണ പ്രതിരോധത്തിന്റെ പ്രധാന്യം മനസിലാക്കും.സംരക്ഷണം എത്ര ശക്തിയേറിതാണെങ്കിലും ജാഗ്രത കൈവിടരുതെന്ന് അദ്ദേഹം നിർദ്ദേശിച്ചു.ഉത്സവങ്ങൾ ശ്രദ്ധയോടെ ആഘോഷിക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
100 കോടി വാക്‌സിനുകൾ വെറും കണക്കല്ലന്നും ഇന്ത്യയുടെ ശക്തിയുടെ പ്രതിഫലനമാണ്. ചരിത്രത്തിലെ ഒരു പുതിയ അദ്ധ്യായത്തിന്റെ സൃഷ്ടിയാണെന്ന് അദ്ദേഹം പറഞ്ഞു. ബുദ്ധിമുട്ടുള്ള ലക്ഷ്യങ്ങൾ എങ്ങനെ നേടാമെന്ന് കാണിക്കുന്ന പുതിയ ഇന്ത്യയുടെ ചിത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി.
Comments