തിരുവനന്തപുരം: കുഞ്ഞിനെ തിരികെ കിട്ടണമെന്ന ആവശ്യവുമായി അനുപമ സെക്രട്ടേറിയറ്റ് പടിക്കൽ നിരാഹാരസമരം ആരംഭിച്ചു. പെറ്റമ്മയെന്ന നിലയിൽ നീതി നൽകേണ്ടവർ തന്റെ കുഞ്ഞിനെ നഷ്ടപ്പെടുത്താൻ കൂട്ടു നിന്നതിൽ പ്രതിഷേധിച്ചാണ് സമരമെന്ന് അനുപമ പറഞ്ഞു. എല്ലാവർക്കും പരാതി കൊടുത്തു. അമ്മയെന്ന ഒരു പരിഗണനയും കിട്ടിയില്ല. കുഞ്ഞിനെ കിട്ടാതെ പിന്നോട്ടില്ല. ദത്ത് നടപടികൾക്ക് മുന്നേ തന്നെ കുഞ്ഞിനെ അന്വേഷിച്ച് ഭരണസംവിധാനങ്ങളെ സമീപിച്ചെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല. പോലീസിലും വിശ്വാസമില്ല. വിഷയത്തിൽ തന്റെ മൊഴിയെടുക്കാൻ പോലും പോലീസ് തയ്യാറായില്ലെന്നും അനുപമ ആരോപിച്ചു.
അനുപമയ്‌ക്ക് നീതി കിട്ടിയില്ലെന്ന് സിപിഎം പിബി അംഗം ബൃന്ദ കാരാട്ടും ആരോപിച്ചു. അനുപമയ്‌ക്ക് കുട്ടിയെ തിരികെ നൽകണം. മനുഷ്യത്വരഹിതമായ കാര്യമാണ് നടന്നത്. അമ്മയിൽ നിന്ന് കുട്ടിയെ മാറ്റിയത് കുറ്റകരമായ കൃത്യമാണ്. കുഞ്ഞിനെ തിരികെ കിട്ടാനുള്ള നടപടികൾ വേഗത്തിലാക്കണം. നീതി നിഷേധം ഉണ്ടായി എന്നും ബൃന്ദ കാരാട്ട് പറഞ്ഞു. അതേസമയം അനുപമയ്‌ക്ക് ഒപ്പമാണ് പാർട്ടിയും സർക്കാരുമെന്ന് മുൻ മന്ത്രി പി.കെ.ശ്രീമതി പറഞ്ഞു. കുഞ്ഞിനെ അമ്മയ്‌ക്ക് തിരികെ കിട്ടണം. അനുപമ തനിക്ക് നേരിട്ട് പരാതി തന്നിട്ടില്ല. ബൃന്ദ കാരാട്ടാണ് ഈ വിഷയം തന്നോട് പറയുന്നത്. വിഷയം സർക്കാർ അന്വേഷിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും പി.കെ.ശ്രീമതി പറഞ്ഞു.
എന്നാല്‍ തനിക്ക് വേണ്ട സമയത്ത് പാര്‍ട്ടി സഹായിച്ചില്ലെന്നും ഇപ്പോള്‍ പാര്‍ട്ടിക്ക് എത്രമാത്രം സഹായിക്കാനാകുമെന്ന് അറിയില്ലെന്നും അനുപമ പറയുന്നു. എ.വിജയരാഘവന് പരാതി നല്‍കുകയും നേരില്‍ കാണുകയും ചെയ്തിരുന്നു. പക്ഷേ തുടര്‍ നടപടികള്‍ ഒന്നും ഉണ്ടായില്ലെന്നും അനുപമ ആരോപിച്ചു. അതേസമയം കുഞ്ഞിന്റെ വിവരം തേടി കേന്ദ്ര അഡോപ്ഷന്‍ റിസോഴ്‌സ് സമിതിക്ക് പോലീസ് കത്ത് അയച്ചു. 2020 ഒക്ടോബര്‍ 19നും 25നും ഇടയില്‍ ലഭിച്ച കുട്ടികളുടെ വിവരം നല്‍കണമെന്നാണ് ആവശ്യം ശിശുക്ഷേമ സമിതിയില്‍ നിന്ന് വിവരം ലഭിക്കാത്ത സാഹചര്യത്തിലാണ് നടപടി.
Comments