തിരുവനന്തപുരം : എസ്എഫ്‌ഐ നേതാക്കൾ എഐഎസ്എഫ് വനിതാ നേതാവിനെ ആക്രമിച്ച സംഭവത്തിൽ സിപിഐയെ രൂക്ഷമായി വിമർശിച്ച് കെ സുധാകരൻ. സിപിഐ നേതാക്കൾക്കാർക്കും പ്രതികരിക്കാൻ ധൈര്യമില്ലെന്നും സിപിഐയ്‌ക്ക് നട്ടെല്ല് നഷ്ടമായെന്നും കെ സുധാകൻ പറഞ്ഞു. സിപിഐ വിടാൻ ആഗ്രഹിക്കുന്നവരെ സുധാകരൻ സ്വാഗതം ചെയ്തു.
കോൺഗ്രസിൽ ഏകാധിപതികൾ ഇല്ല. സിപിഐ വിട്ട് എത്തുന്നവർക്ക് ഗുണ്ടകൾ വിലപറയില്ല. എംജി സർവ്വകലാശാല വിഷയത്തിൽ എസഎഫ്‌ഐ പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്യുന്നില്ലെന്ന് സുധാകരൻ ആരോപിച്ചു. നിയമം നിയമത്തിന്റെ വഴിക്ക് പോകുന്നില്ലെങ്കിൽ അത് കൊണ്ടു പോകാൻ കോൺഗ്രസിന് അറിയാമെന്ന് സുധാകരൻ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം എംജി സർവ്വകലാശാലയിൽ സെനറ്റ് സ്റ്റുഡന്റ് കൗൺസിൽ തെരഞ്ഞെടുപ്പിനിടെ ഉണ്ടായ സംഘർഷത്തിൽ ,എ.ഐ.എസ്.എഫിന്റെ വനിതാ നേതാവിനെ കടന്നുപിടിക്കുകയും ബലാത്സംഗ ഭീഷണി മുഴക്കുകയും ചെയ്‌തെന്നാണ് പരാതി. ഇതിനേ തുടർന്ന് എസ്.എഫ്.ഐ. പ്രവർത്തകർക്കെതിരേ പോലീസ് കേസെടുത്തിരുന്നു.വനിതാ പ്രവർത്തകയെ ക്രൂരമായി മർദ്ദിച്ചു. ജാതീയപരമായി അധിക്ഷേപിച്ചു തുടങ്ങിയ ആരോപണങ്ങളാണ് എസ്എഫ്ഐയുടെ പ്രധാന നേതാക്കൾക്കെതിരെ ഉയരുന്നത്.
Comments