ന്യൂഡൽഹി: ഒക്ടോബറിലെ ജിഎസ്ടി വരുമാനം 1,30,217 കോടിയായി ഉയർന്നു. കഴിഞ്ഞ വർഷം ഇതേ മാസത്തെ ജിഎസ്ടി വരുമാനത്തേക്കാൾ 24ശതമാനം കൂടുതലാണെന്ന് കേന്ദ്ര ധനമന്തി നിർമല സീതാരാമൻ പറഞ്ഞു. 2019-20ന് അപേക്ഷിച്ച് 36 ശതമാനം കൂടുതലാണ്.
സെപ്റ്റംബറിലെ വരുമാനം 1.17 ലക്ഷം കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോൾ, സാമ്പത്തിക വർഷത്തിന്റെ രണ്ടാം പകുതിയിൽ സാമ്പത്തിക വീണ്ടെടുക്കൽ ശക്തിപ്പെടുത്തുന്നതായി സൂചിപ്പിക്കുന്നു. ഒക്ടോബറിലെ ജിഎസ്ടി വരുമാനം സാമ്പത്തിക വർഷത്തിലെ രണ്ടാമത്തെ ഉയർന്ന വരുമാനം മാത്രമല്ല, 2017-ൽ രാജ്യവ്യാപകമായി നികുതി ഏർപ്പെടുത്തിയതിന് ശേഷമുള്ള രണ്ടാമത്തെ ഏറ്റവും ഉയർന്ന പ്രതിമാസ വരുമാനാണ്.
എക്കാലത്തെയും ഉയർന്നത് വരുമാനം ഈ വർഷം ഏപ്രിലിൽ(1.41 ലക്ഷം കോടി)ആയിരുന്നു. ഒക്ടോബറിലെ വരുമാനത്തോടെ ഈ വർഷത്തെ മൊത്തം ജിഎസ്ടി 8.12 ലക്ഷം കോടി രൂപയായി ഉയർന്നു. നടപ്പ് സാമ്പത്തിക വർഷത്തിൽ ഒരു മാസമൊഴികെ ബാക്കിയുള്ളതെല്ലാം ഒരു ലക്ഷം കോടിയിലധികം വരുമാനം നേടി. ജൂണിൽ 92,849 കോടി രൂപയായിരുന്നു വരുമാനം.
ഇത് സാമ്പത്തിക വീണ്ടെടുക്കലിന്റെ സൂചനയാണെന്ന് ധനകാര്യ വിദഗ്ധർ വിലയിരുത്തുന്നു. രണ്ടാം തരംഗത്തിന് ശേഷം എല്ലാ മാസവും സൃഷ്ടിക്കുന്ന ഇ-വേ ബില്ലുകളിലെ പ്രവണതയിൽ നിന്നും ഇത് വ്യക്തമാണെന്ന് ധനമന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
സെമി-കണ്ടക്ടറുകളുടെ വിതരണത്തിലെ തടസ്സം കാരണം കാറുകളുടെയും മറ്റ് ഉൽപ്പന്നങ്ങളുടെയും വിൽപ്പനയെ ബാധിച്ചില്ലെങ്കിൽ വരുമാനം ഇനിയും ഉയർന്നേനെ. ഒക്ടോബറിൽ കേന്ദ്ര ജിഎസ്ടി 23,861 കോടി രൂപയും സംസ്ഥാന ജിഎസ്ടി 30,421 കോടി രൂപയും സംയോജിത ജിഎസ്ടി 67,361 കോടി രൂപയും സെസ് ഇനത്തിൽ 8,484 കോടി രൂപയുമാണ്.
നേരത്തെ റിപ്പോർട്ട് ചെയ്തതുപോലെ, ഈ വർഷത്തെ അറ്റ നികുതി വരുമാനം (നേരിട്ടുള്ളതും പരോക്ഷ നികുതിയും) 15.45 ലക്ഷം കോടി രൂപ എന്ന ബജറ്റ് ലക്ഷ്യത്തെ സുഖകരമായി മറികടക്കുമെന്ന് സർക്കാരിന് ഉറപ്പുണ്ട്.
സമ്പദ്വ്യവസ്ഥയുടെ സുസ്ഥിരമായ വളർച്ചയുടെ പിൻബലത്തിൽ നടപ്പ് സാമ്പത്തിക വർഷത്തിൽ കാണുന്ന ശക്തമായ ജിഎസ്ടി ശേഖരണം തുടരുകയാണെങ്കിൽ, ഈ വർഷത്തെ ജിഎസ്ടി ശേഖരണ ലക്ഷ്യങ്ങൾ കവിയാൻ സാധ്യതയുണ്ട്.















