തിരുവനന്തപുരം: പെട്രോൾ, ഡീസൽ നികുതി സംസ്ഥാനം കുറയ്‌ക്കണമെന്ന് പ്രതിപക്ഷം. നികുതി പ്രഖ്യാപിക്കുന്നത് സർക്കാരാണ് എണ്ണക്കമ്പനികളല്ല. നികുതി ഭീകരതയാണ് ഈ വിഷയത്തിൽ നടക്കുന്നതെന്ന് അടിയന്തിര പ്രമേയം അവതരിപ്പിച്ച് ഷാഫി പറമ്പിൽ നിയമസഭയിൽ വിമർശിച്ചു.
കോൺഗ്രസിനെ വിമർശിക്കാനുള്ള ത്വരയാണ് മന്ത്രി കെ.എൻ ഗോപാലിനുള്ളത്. 66 ശതമാനം നികുതി ഇന്ധനത്തിന് കൊടുക്കേണ്ട അവസ്ഥയിലാണ് സംസ്ഥാനത്തെ ജനങ്ങൾ. കോൺഗ്രസിനെ പഴിചാരി രക്ഷപെടാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് ഷാഫി പറമ്പിൽ പറഞ്ഞു.
രണ്ട് തവണ നികുതി കുറച്ച മനുഷ്യത്വമുള്ള മുഖ്യമന്ത്രി ഭരിച്ച നാടാണിത്. നാല് തവണയായി 600 കോടി രൂപ വേണ്ടെന്നു വെച്ച മാതൃകയുണ്ടെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി. ഇന്ധന വില കൂടാൻ കാരണം കോൺഗ്രസ് ആണെന്ന് പറയുന്നത് തെറ്റായ പ്രചാരണമാണ്. ഇന്ധന വില തീരുമാനിക്കാൻ എണ്ണക്കമ്പനികൾക്ക് കോൺഗ്രസ് അധികാരം നൽകിയിട്ടില്ലെന്നും ഷാഫി പറമ്പിൽ പറഞ്ഞു.
ഇന്ധന വിലവർദ്ധനവ് ഗുരുതരമായ പ്രശ്‌നമാണെന്ന കാര്യത്തിൽ തർക്കമില്ലെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ പറഞ്ഞു. ഇന്ധന നികുതി കൊറോണ കാലത്ത് സംസ്ഥാന സർക്കാർ വർദ്ധിപ്പിച്ചിട്ടില്ല. യുഡിഎഫ് 94 ശതമാനം വർദ്ധിപ്പിച്ചപ്പോൾ എൽഡിഎഫ് കൂട്ടിയത് 11 ശതമാനം മാത്രമാണ്. കേരളത്തെക്കാൾ കൂടുതൽ നികുതി കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഉണ്ടെന്നും ധനമന്ത്രി പറഞ്ഞു.
Comments