ന്യൂഡൽഹി : കേന്ദ്രസർക്കാർ പെട്രോൾ, ഡീസൽ നികുതി കുറച്ചതിന് പിന്നാലെ പെട്രോളിന്റെയും ഡീസലിന്റെയും മൂല്യവർധിത നികുതി കുറച്ച് നാലു സംസ്ഥാനങ്ങൾ . അസം, കർണാടക , ബീഹാർ , ഗോവ എന്നീ സംസ്ഥാനങ്ങളാണ് നികുതി വെട്ടികുറച്ചത് .
അസം സർക്കാർ പെട്രോളിന്റെയും ഡീസലിന്റെയും മൂല്യവർധിത നികുതി 7 രൂപ കുറച്ചു. ബീഹാർ സർക്കാരും പെട്രോളിന് 1.30 രൂപയും ഡീസലിന് 1.90 രൂപയും കുറയ്‌ക്കുന്നതായി പ്രഖ്യാപിച്ചു. കർണാടക സർക്കാരും പെട്രോളിന്റെയും ഡീസലിന്റെയും വാറ്റ് 7 രൂപ കുറയ്‌ക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചിട്ടുണ്ട്. ഖജനാവിന് 2,100 കോടി രൂപയുടെ നഷ്ടമുണ്ടാക്കുന്ന തീരുമാനമാണിതെന്നും കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ട്വീറ്റ് ചെയ്തു. സംസ്ഥാനത്ത് പെട്രോളിന് ലിറ്ററിന് 95.50 രൂപയും ഡീസലിന് 81.50 രൂപയുമാണ് കണക്കാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തീരുമാനത്തിന് അനുസൃതമായി, അസം സർക്കാരും പെട്രോളിന്റെയും ഡീസലിന്റെയും വാറ്റ് 7 രൂപ കുറയ്‌ക്കുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ പ്രഖ്യാപിച്ചു.
ബീഹാറിൽ സംസ്ഥാന വാറ്റ് നികുതിയിൽ പെട്രോളിന് 1.30 രൂപയും ഡീസലിന് 1.90 രൂപയും കുറയ്‌ക്കുമെന്ന് രാജ്യസഭാ എംപിയും ബീഹാർ മുൻ ഉപമുഖ്യമന്ത്രിയുമായ സുശീൽ കുമാർ മോദി ട്വീറ്റിൽ പറഞ്ഞു.കേന്ദ്രസർക്കാർ നികുതി കുറച്ചതിലൂടെ പെട്രോളിന് അഞ്ച് രൂപയും ഡീസലിന് 10 രൂപയും ആണ് കുറവ് വരിക.
Comments