അബുദാബി : ടി ട്വന്റി ലോകകപ്പിൽ ഇന്ത്യ പുറത്ത്. ന്യൂസിലാന്റുമായുള്ള മത്സരത്തിൽ അഫ്ഗാനിസ്താൻ പരാജയപ്പെട്ടതോടെയാണ് ലോകകപ്പിൽ ഇന്ത്യ സെമി കാണാതെ പുറത്തായത്. അഫ്ഗാനെതിരെ എട്ട് വിക്കറ്റിനായിരുന്നു ന്യൂസിലാന്റിന്റെ ജയം.
2012 ന് ശേഷം ആദ്യമായാണ് ഇന്ത്യ സെമി കാണാതെ പുറത്താകുന്നത്. കളിയുടെ തുടക്കത്തിൽ തന്നെ പരുങ്ങലിലായിരുന്നു ഇന്ത്യൻ ടീം. ആദ്യ കളിയിൽ പാകിസ്താനോടും, രണ്ടാം മത്സരത്തിൽ ന്യൂസിലാൻഡിനോടും തോറ്റതോടെ ഇന്ത്യയുടെ സെമി സാദ്ധ്യത മങ്ങിയിരുന്നു. പിന്നീടുള്ള മത്സരങ്ങളിൽ അഫ്ഗാനും, സ്‌കോട്ട്‌ലാന്റിനും മേൽ നേടിയ വിജയം നൽകിയ ആത്മവിശ്വാസത്തിലായിരുന്നു ഇന്ത്യൻ താരങ്ങളെങ്കിലും ഭാഗ്യം തുണച്ചില്ല.
ടോസ് നേടി ബാറ്റിംഗിന് ഇറങ്ങിയ അഫ്ഗാൻ നിശ്ചിത ഓവറിൽ 124 റൺസാണ് നേടിയത്. വിജയലക്ഷ്യം ന്യൂസിലാന്റ് 18.1 ഓവറിൽ മറികടന്നു. രണ്ട് വിക്കറ്റ് നഷ്ടമായ ന്യൂസിലാന്റ് 125 റൺസാണ് നേടിയത്. കെയ്ൻ വില്യംസ്ൺ – ഡേവൺ കോൺവെ കൂട്ടുകെട്ടാണ് ന്യൂസിലാന്റിനെ മികച്ച നേട്ടത്തിലേക്ക് നയിച്ചത്.
Comments