തിരുവനന്തപുരം : അഴിമതിയിൽ മുങ്ങിക്കുളിച്ച് തിരുവനന്തപുരം നഗരസഭ. എൽഇഡി ലൈറ്റുകൾ വാങ്ങിയ വകയിൽ സിപിഎം നേതൃത്വത്തിലുള്ള ഭരണ സമിതി ലക്ഷങ്ങൾ തട്ടിയെന്ന വിവരമാണ് പുറത്തുവരുന്നത്. ബിജെപി കൗൺസിലറായ കരമന അജിത് ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് വൻ അഴിമതിയുടെ വിവരങ്ങൾ പുറത്തുവിട്ടിരിക്കുന്നത്.
നഗരസഭയിലെ ആളുകൾക്ക് വിതരണം ചെയ്യുന്നതിന് വേണ്ടി വാങ്ങിയ എൽഇഡി ലൈറ്റുകളിലാണ് അഴിമതിയുണ്ടായിരിക്കുന്നത് .വിതരണത്തിനായി 18,000 ലൈറ്റുകൾ വാങ്ങി. അഞ്ച് ലക്ഷത്തിന് മുകളിലുള്ള ഇടപാടുകൾക്ക് ഇ- ടെണ്ടർ വിളിക്കണമെന്നാണ് ചട്ടം. എന്നാൽ കോടികൾ ചിലവുവരുന്ന ഇടപാടിന് നഗരസഭ ഈ ചട്ടം പാലിച്ചില്ല. ഇതിലൂടെ 63 ലക്ഷം രൂപയുടെ അഴിമതിയാണ് നഗരസഭയിൽ നടന്നത് എന്നാണ് വിവരം.
സിപിഎം സംസ്ഥാന നേതാവിന്റെ ഭാര്യയുടെ സഹോദരൻ ജിഎം ആയ യുണൈറ്റഡ് ഇലട്രിക്ക് എന്ന സ്ഥാപനത്തിൽ നിന്നാണ് 18,000 എൽഇഡി ലൈറ്റുകൾ വാങ്ങിയത്.
2021 ഫെബ്രുവരിയിൽ നഗരസഭ മൂന്ന് ഗവ: ഏജൻസികളിൽ നിന്നും ക്വട്ടേഷനോ പരസ്യമോ നൽകാതെ ഫോൺ മുഖാന്തിരം വിളിച്ച് ക്വട്ടേഷൻ വാങ്ങി. എന്നാൽ ഈ എജൻസികളിൽ കുറവ് വിലയായ 2350 രൂപ നൽകിയ കെൽ എന്ന ഗവ: ഏജൻസിയെ ഒഴിവാക്കി കൊണ്ട് 100 രൂപ കൂടുതൽ നൽകിയ യുണൈറ്റഡ് ഇലക്ട്രിക്കൽസിൽ നിന്നും 2450 രൂപയ്ക്കാണ് ലൈറ്റുകൾ വാങ്ങിയത്. ഇതിലൂടെ മാത്രം നഗരസഭയ്ക്ക് പ്രത്യക്ഷത്തിൽ നഗരസഭയ്ക്ക് 18 ലക്ഷം രൂപയുടെ നാഷ്ടമാണ് ഉണ്ടായത്.
യുണൈറ്റഡ് ഇലക്ട്രിക്കൽസ് നിർമ്മിക്കുന്ന ലൈറ്റുകൾ ആണെന്ന് പറഞ്ഞ് നൽകിയത് ലൈറ്റുകൾ ക്രോംപ്റ്റെൻ കമ്പനിയുടെ ലൈറ്റുകളാണ്. ഈ ലൈറ്റുകളുടെ മുകളിൽ യുണൈറ്റഡിന്റെ സ്റ്റിക്കർ ഒട്ടിച്ച് ജനങ്ങളെ മുഴുവൻ വിഡ്ഡികളാക്കി കൊണ്ടാണ് അവ വിതരണം ചെയ്തത്.ക്രോംപ്റ്റെന്റെ ലൈറ്റുകൾക്ക് പൊതുവേ വില കുറവാണ്. നഗരസഭ ടെൻഡർ ചെയ്തിരുന്നു എങ്കിൽ 2100 രൂപയ്ക്ക് കിട്ടുമായി രുന്ന ലൈറ്റുകളാണ് 2450 രൂപയ്ക്ക് വാങ്ങിയത്. ഇതിലൂടെ ഓരോ ലൈറ്റിലും 350 രൂപയുടെ അഴിമതിയാണ് നഗരസഭ നടത്തിയിരിക്കുന്നത്. 350 രൂപ വച്ച് 18,000 ലൈറ്റുകളുടെ വില കണക്കാക്കുമ്പോൾ 63 ലക്ഷം രൂപയുടെ നഷ്ടമാണ് നഗരസഭയ്ക്ക് ഉണ്ടായിരിക്കുന്നത്.
നഗരസഭയിൽ പാവകളിയാണ് ഇപ്പോൾ നടക്കുന്നതെന്ന് കരമന അജിത് പറഞ്ഞു. എ.കെ.ജി സെന്റിലിരുന്ന് നഗരസഭയ്ക്കുള്ളിൽ സിപിഎം നടത്തുന്ന ഈ പാവകളി അഥവാ പകൽക്കൊള്ള നിർത്തിയില്ലെങ്കിൽ അതിശക്തമായ പ്രതികരണമുണ്ടാകും എന്ന് ഓർമ്മിപ്പിക്കുന്നു. ജനങ്ങളുടെ കാശാണ്. ചോദിക്കാനും പറയാനും അകത്ത് ശക്തമായപ്രതിപക്ഷമുണ്ടെന്നും അദ്ദഹം വ്യക്തമാക്കി.
Comments