ന്യൂയോർക്: ആഗോളതലത്തിൽ രാജ്യങ്ങൾ തമ്മിലുള്ള ഐക്യം സാദ്ധ്യമാകാൻ ആദ്യം ഐക്യരാഷ്‌ട്രസഭ ശക്തമാകണമെന്ന് ഇന്ത്യ. യു.എൻ മാസിക യോഗത്തിൽ ആഗോളതലത്തിൽ രാജ്യങ്ങൾക്കിടയിലെ അസ്വസ്ഥത വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഇന്ത്യ ഐക്യരാഷ്‌ട്ര സഭയുടെ പോരായ്മകൾ ചൂണ്ടിക്കാട്ടിയത്. ലോകമിന്ന് വികസനം, സുരക്ഷിതത്വം, കുടിയേറ്റം, ആരോഗ്യം, കാലാവസ്ഥാ വ്യതിയാനം എന്നിവയാൽ കടുത്ത വെല്ലുവിളി നേരിടുന്ന പശ്ചാത്തലത്തിലാണ് ഇന്ത്യൻ പ്രതിനിധി സംസാരിച്ചത്.
ഏതൊരു സ്ഥാപനത്തിന്റേയും വിജയമെന്നത് കാലഘട്ടത്തിനനുസരിച്ച് ഉടൻ പ്രതികരിക്കാനും എല്ലാ സാഹചര്യങ്ങളോടും ഇടപഴകാനുള്ള കഴിവുമാണ്. പരമ്പരാഗത മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതോടൊപ്പം ഉയർന്നുവരുന്ന വെല്ലുവിളികളെ നേരിടാനുമാകണം. ഇന്ന് ലോകം നിരവധി മേഖലകളിൽ ഒരേ സമയം വെല്ലുവിളികളെ നേരിടുകയാണ്. അത് പ്രകൃതിയിൽ നിന്നും മനുഷ്യൻ നേരിട്ടുകൊണ്ടിരിക്കുന്നുവെന്നും ഇന്ത്യൻ പ്രതിനിധി ദീപക് മിശ്ര ചൂണ്ടിക്കാട്ടി. ഈ കാലഘട്ടം ഐക്യരാഷ്‌ട്രസഭയെ ശക്തിപ്പെടുത്താൻ പറ്റിയ സന്ദർഭമാണ്.
നമുക്കേവർക്കും ചേർന്ന് ആഗോള തലത്തിലെ പ്രശ്‌നപരിഹാരങ്ങൾ ചിന്തിക്കാമെന്നും ദീപക് പറഞ്ഞു. ഐക്യരാഷ്‌ട്രസഭ കൂടുതൽ ഊർജ്ജസ്വലമായി പ്രവർത്തിക്കണമെന്നും നയപരമായ പൊളിച്ചെഴുത്ത് വേണ്ടമെന്നും ഇന്ത്യ ശക്തമായി വാദിച്ചു. ചില രാജ്യങ്ങൾ ആഗോളതലത്തിൽ ഉയർന്നുവരുന്ന ആവശ്യങ്ങളെ നിരാകരിക്കുന്നതും കൂട്ടായ്മകൾ രൂപപ്പെടുന്നതിനെ തടയുന്നുവെന്നതും ഞെട്ടലുണ്ടാക്കുന്നുവെന്നും ഇന്ത്യ ചൂണ്ടിക്കാട്ടി.
Comments