ഇടുക്കി: മുല്ലപ്പെരിയാറിൽ മരം മുറിക്കുന്നതുമായി ബന്ധപ്പെട്ട് യോഗം ചേർന്നിട്ടില്ലെന്ന ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്റെ വാദം പൊളിയുന്നു. നവംബർ ഒന്നിന് യോഗം ചേർന്നതായുള്ള സർക്കാർ രേഖ പുറത്ത്. മരംമുറിയ്‌ക്ക് അനുമതി നൽകുന്നതിന് മുൻപ് ചേർന്ന യോഗത്തിന്റെ കവറിംഗ് ലെറ്ററിലാണ് യോഗത്തെ കുറിച്ച് പരാമർശമുള്ളത്.
സംസ്ഥാന സർക്കാരിന്റേയും മന്ത്രിയുടേയും വിശദീകരണങ്ങൾ പച്ചക്കള്ളമാണെന്ന് തെളിയിക്കുന്നതാണ് ഈ രേഖ. മരംമുറിയുമായി ബന്ധപ്പെട്ട് യോഗം നടന്നിട്ടില്ലെന്നും അതിന് തെളിവില്ലെന്നുമാണ് റോഷി അഗസ്റ്റിൻ പറഞ്ഞത്. ഇത് തെറ്റാണെന്ന് തെളിയിക്കുന്ന രേഖയാണിത്. അഡീഷൽ ചീഫ് സെക്രട്ടറി ടികെ ജോസിന് ചീഫ് വൈൽഡ് ലൈഫ് ഓഫീസർ ബെന്നിച്ചൻ തോമസ് നൽകിയ കത്തിലാണ് യോഗത്തെ കുറിച്ചുള്ള പരാമർശമുള്ളത്.
നവംബർ അഞ്ചിനാണ് ബേബി ഡാമിന്റെ നവീകരണത്തിനായി മരങ്ങൾ മുറിക്കാൻ അനുമതി നൽകിക്കൊണ്ട് ബെന്നിച്ചൻ തോമസ് ഉത്തവിറക്കിയത്. ഇതിന് മുന്നോടിയായി നവംബർ ഒന്നിന് ജലവിഭവ സെക്രട്ടറിയുടെ ചേംബറിലെ യോഗത്തിന്റെ കൂടെ അടിസ്ഥാനത്തിലാണ് ഉത്തരവിറക്കിയത്. ഉന്നതതല യോഗങ്ങൾ നടന്നിട്ടില്ലെന്നാണ് സർക്കാർ നിയമസഭയിൽ വ്യക്തമാക്കിയത്.
Comments