ലോകത്തെ മുഴുവൻ പ്രതിസന്ധിയിലാക്കിയ കൊറോണ മഹാമാരിക്ക് പിന്നാലെ കൂടുതൽ മാറാരോഗങ്ങളുടെ ഉറവിടമായി ചൈന മാറുന്നുവെന്ന് റിപ്പോർട്ട്. ലോകത്തെ മുഴുവൻ രോഗശയ്യയിലാക്കാൻ തക്കവണ്ണം കരുത്തേറിയതാണ് ചൈനയിലെ മൃഗചന്തകളോരോന്നും.
പുതുതായി ഓരോ രോഗവും ലോകത്ത് പടർന്നു പിടിക്കുമ്പോൾ സംശയത്തിന്റെ നിഴലിലാകുന്നത് ചൈനയിലെ ഇറച്ചി ചന്തകളാണ്. കഴിഞ്ഞ 20 വർഷത്തിനിടയിൽ ചൈനയിൽ നിന്നാണ് ലോകത്തെ ഗുരുതരമായി ബാധിച്ച പ്രധാന അഞ്ച് രോഗങ്ങളും ഉത്ഭവിച്ചത് എന്നത് എന്തുകൊണ്ടാണെന്നാണ് പ്രധാന ചോദ്യം. ഈ രോഗങ്ങളോരോന്നും നിരവധിപേരുടെ ജീവനെടുത്തത് സംശയം ബലപ്പെടുത്തുന്നു.SARS, ഏവിയൻ ഫ്‌ളു, പന്നിപ്പനി, കൊറോണ വൈറസ് എന്നിവയാണ് ചൈനയിൽ നിന്ന് ലോകമെമ്പാടും പടർന്ന വൈറസുകൾ.
കൊറോണ വൈറസിന്റെ ഉത്ഭവം ചൈനയിലെ വുഹാൻ ലാബിൽ നിന്നുമാണെന്ന ആരോപണം ചൈന ശക്തമായി എതിർക്കുന്നുണ്ട്. എന്നാൽ ഉറവിടം കണ്ടെത്താനുള്ള ലോകാരോഗ്യ സംഘടയുടെ അന്വേഷണത്തോട് മുഖം തിരിക്കുകയാണ് ചൈന ചെയ്യുന്നത്. കൊറോണ ചൈനയുടെ ജൈവായുധമായിരുന്നോ എന്ന ലോകരാജ്യങ്ങളുടെ സംശയത്തിന് ഇത് ശക്തി പകരുകയാണ് ചെയ്യുന്നത്.
കൊറോണയുടെ സ്ഥിരീകരണത്തിന് ശേഷം ചൈനയിൽ വനത്തിൽ നിന്ന് മൃഗങ്ങളെ പിടിക്കുന്നതും ഭക്ഷിക്കുന്നതും നിരോധിച്ചിരുന്നു. ഇതിന്റെ പരിണിതഫലം ഭീകരമായിരുന്നു. മാംസത്തിനും മൃഗങ്ങൾക്കുമായി ജനങ്ങൾ പൊതു മൃഗ ചന്തകളെ കൂടുതലായി ആശ്രയിക്കാൻ തുടങ്ങി. ഇത് വൃത്തി ഹീനമായ ഒരുപാട് ചന്തകൾക്ക് വഴിയൊരുക്കി.പലതരം മൃഗങ്ങളുടെ മാംസമാണ് ചൈനയിലെ വൃത്തിഹീനമായ ചന്തകളിൽ കാണപ്പെടുന്നത്. പ്രത്യേകിച്ച്, ചൈനയിലെ വിഷപ്പാമ്പുകളുടെയും അതുപോലുള്ള ശരീരത്തിൽ വിഷമുള്ള മൃഗങ്ങളുടെ മാംസം വിൽക്കുന്ന വിപണികൾ. ഇങ്ങനെ ആയിരക്കണക്കിന് കിലോ മാംസം ലോകത്തിന്റെ പലഭാഗങ്ങളിലേക്കും ഒഴുകുകയാണ്. അതിന്റെ കൂടെ അതിഭീകര വൈറസുകളും.
അടുത്തിടെ നടത്തിയ ഒരു പഠനത്തിന്റെ ഫലം ശാസ്ത്ര ലോകത്തെയടക്കം ഞെട്ടിക്കുന്നതാണ്. ജനങ്ങളുമായി കൂടുതൽ ഇടപഴകുന്നതും ഭക്ഷണത്തിന് ഉപയോഗിക്കുന്നതുമായ ജീവികളെ പരിശോധിച്ചാണ് പഠനം നടത്തിയത്. ചൈനയിലെ ഒരു ഡസനോളം വരുന്ന വിവിധ മൃഗങ്ങളെയാണ് പരിശോധനയ്‌ക്ക് വിധേയമാക്കിയത്. ഇവയിൽ നിന്ന് സസ്തനികളിൽ കാണപ്പെടുന്ന 71 വ്യത്യസ്ത വൈറസുകളെയാണ് കണ്ടെത്തിയത്.
ഇവയിൽ 18 എണ്ണം മനുഷ്യനെയും മൃഗങ്ങളെയും അതിഗുരുതരമായി ബാധിക്കുന്നവയാണ്. 20 വർഷം മുൻപ് ചൈനയിലെ മൃഗചന്തയിലെ ഒരു പൂച്ചയിൽ നിന്ന് പടർന്നു പിടിച്ച സിവറ്റിനെ പോലെ ആശങ്കപ്പെടുത്തുന്നതാണ് ഓരോ വൈറസും.ചൈനയിലെ ഓരോ മൃഗചന്തകളും ലോകത്തെ മുഴുവൻ തുടച്ചു നീക്കാൻ കെൽപ്പുള്ള വൈറസ് ബോംബുമായാണ് പ്രവർത്തിക്കുന്നതെന്ന് സാരം.















