മത പുരോഹിതർ ഭക്ഷണത്തിൽ തുപ്പുന്ന വീഡിയോ പ്രചരിച്ചതോടെയാണ് പൊതു ജനങ്ങൾ ഹലാൽ ഭക്ഷണത്തെക്കുറിച്ച് ഗൗരവമേറിയ ചർ്ച്ചകൾ ആരംഭിച്ചത് . ഇത്തരത്തിലുള്ള നിരവധി ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞതോടെ കേരളത്തിലെ ഹലാൽ ബോർഡുകൾ വച്ച ഹോട്ടലുകളിൽ ഭക്ഷണം പാചകം ചെയ്യുന്ന രീതിയും വിമർശന വിധേയമായി . ആരോപണ പ്രത്യാരോപണങ്ങൾ ശക്തമായതോടെ പൊതു സ്ഥലത്ത് ഹലാൽ ഭക്ഷണങ്ങൾ വിതരണം ചെയ്യുന്ന ഹോട്ടലുകൾ നിരോധിക്കണം എന്ന ആവശ്യം ഉയർത്തി രംഗത്തെത്തിയിരിക്കുകയാണ് ബി ജെ പി.
ഭക്ഷണത്തിൽ പോലും വർഗീയത കലർത്തി വിഭാഗീയത സൃഷ്ടിക്കാൻ ശ്രമിക്കുന്നത് പോപ്പുലർ ഫ്രണ്ട് , ജമാ അത്തെ ഇസ്ലാമി തുടങ്ങിയ മത ഭീകര സംഘടനകൾ ആണെന്നാണ് ബി ജെ പി യുടെ ആരോപണം .ഹലാൽ വിഷയത്തിൽ മുൻപ് തന്നെ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ നിലപാട് വ്യക്തമാക്കിയിരുന്നു ,. ഇതിൽ നിന്നും പിന്നോട്ടില്ലെന്ന് വ്യക്തമായ സന്ദേശം നൽകിയാണ് ഇന്ന് തിരുവനന്തപുരത്തും , കോഴിക്കോട്ടും നേതാക്കൾ മാധ്യമങ്ങളെ കണ്ടത് .
ഹലാൽ സംസ്‌ക്കാരം ഉണ്ടാക്കുന്നതിന് പിന്നിൽ വ്യക്തമായ അജണ്ടയുണ്ടെന്നും ആ അജണ്ട തിരിച്ചറിയാൻ മറ്റു പാർട്ടിക്കാർക്ക് സാധിക്കില്ലെങ്കിലും ബിജെപിക്ക് സാധിക്കുമെന്നായിരുന്നു കെ സുരേന്ദ്രൻ ഇന്ന് കോഴിക്കോട് മാദ്ധ്യമങ്ങൾക്ക് മുൻപാകെ വ്യക്തമാക്കിയത്. കേരളത്തിൽ ഹലാൽ പ്രതിഭാസം വളരെ പെട്ടെന്നാണ് വ്യാപകമായതെന്നും സുരേന്ദ്രൻ അഭിപ്രായപ്പെട്ടു
കേരളത്തിലെ ഹലാൽ ഭക്ഷണ വിതരണത്തെ രൂക്ഷമായ ഭാഷയിൽ വിമർശിച്ചു കൊണ്ട് സംസ്ഥാന ജനറൽ സിക്രട്ടറി പി സുധീറും രാവിലെ മാധ്യമങ്ങളെ കണ്ടിരുന്നു. ഹലാൽ വിഷയത്തിൽ പാർട്ടി യുടെ നിലപാട് അസന്നിഗ്ധമായി വ്യക്തമാക്കുന്നതായിരുന്നു ഇരുവരുടെയും വാക്കുകൾ .
ഹലാൽ ഭക്ഷണ ശാലകൾ ബഹിഷ്‌ക്കരിക്കണം എന്ന സോഷ്യൽ മീഡിയ ആഹ്വാനം ശക്തമാവുന്നതിനിടയിൽ ബി ജെ പി സ്വീകരിക്കുന്ന നിലപാടിനും പ്രാധാന്യം കൈവരികയാണ്.
Comments