കണ്ണൂർ:സംഘപരിവാർ നേതാക്കളെ ലക്ഷ്യമിട്ട് പോപ്പുലർ ഫ്രണ്ട് സോഷ്യൽ മീഡിയ വഴിയുള്ള പ്രചാരണം ശക്തമാക്കുന്നു .
ആർ എസ് എസ് -കണ്ണൂർ മേഖലയിലെ പ്രമുഖനും , ആർ എസ് എസ് വിഭാഗ് കാര്യകാരി സദസ്യനുമായ സജീവൻ ആറളത്തിനെതിരെയാണ് പ്രചാരണം നടക്കുന്നത് .
സജീവന്റെ വീട്ടിൽ നിന്നും ബോംബ് പൊട്ടിയെന്ന രീതിയിൽ വ്യാപകമായ പ്രചാരണമാണ് പോപുലർ ഫ്രണ്ട് നേതാക്കൾ നടത്തുന്നത് . എന്നാൽ വന -മേഖലയിൽ വന്യ മൃഗങ്ങളെ തുരത്താൻ ഉപയോഗിക്കുന്ന പിവിസി- എയർഗണ്ണിൽ നിന്നും വെടി പൊട്ടിയതാണ് ബോംബ് സ്ഫോടനമായി പ്രചരിപ്പിക്കുന്നതെന്ന് സജീവന്റെ വീട്ടിൽ എത്തിയ പോലീസ് -അന്വേഷണ സംഘം സ്ഥിരീകരിച്ചിരുന്നു.
പുതിയതായി വാങ്ങിയ ഉപകരണം സജീവൻ പരീക്ഷിച്ചതാണ് ബോംബ് സ്ഫോടനമായി ചിത്രീകരിച്ച് പോപ്പുലർ ഫ്രണ്ടുകാർ നവ മാദ്ധ്യമങ്ങൾ വഴി പ്രചരിപ്പിക്കുന്നത് .പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ സത്താർ ആണ് പ്രചാരണത്തിന് നേതൃത്വം നൽകുന്നത് . പോപുലർ ഫ്രണ്ട് -എസ് ഡി പി ഐ വാട്സ്ആപ് ഗ്രൂപുകളിൽ വ്യപക പ്രചാരണം നടക്കുന്നുണ്ട് . സജീവൻ ആയുധം കടത്തുന്നതിൽ പ്രധാനിയെന്നും,നിരവധി കൊലപാതകത്തിന് പിന്നിലെ ആസൂത്രകനും എന്ന തരത്തിൽ ആണ് സജീവന്റെ ചിത്രമടക്കമിട്ടുള്ള പ്രചാരണം.
കണ്ണവവും,പുന്നാടും ആവർത്തിക്കുമെന്ന മുന്നറിയിപ്പോടെ ഇരിട്ടിയിൽ പോപ്പുലർ ഫ്രണ്ടുകാർ കൊലവിളി പ്രകടനം നടത്തിയിരുന്നു .
ആർ എസ് എസ് നേതാവ് അശ്വിനികുമാർ പുന്നാട് , എ ബി വി പി നേതാവ് കണ്ണവം സ്വദേശി ശ്യാം പ്രസാദ് എന്നിവരെ പോപ്പുലർ ഫ്രണ്ടുകാർ കൊലപ്പെടുത്തിയ സംഭവം ഓർമ്മിപ്പിച്ചു കൊണ്ടായിരുന്നു പ്രകടനം .
ശ്യാം പ്രസാദിനെ കൊലപ്പെടുത്തുന്നതിന് മുൻപ് സോഷ്യൽ മീഡിയ ഗ്രൂപ്പുകൾ വഴി ശ്യാമിന്റെ ചിത്രങ്ങൾ പോപുലർഫ്രണ്ട് പ്രവർത്തകർ വ്യാപകമായി പ്രചരിപ്പിച്ചിരുന്നു.സജീവനെ വ്യക്തിപരമായി ലക്‌ഷ്യം വച്ച് കൊണ്ടുള്ള പോപുലർ ഫ്രണ്ടിന്റെ ആസൂത്രിത നീക്കം ആണിതെന്നാണ് പോലീസ് സംശയിക്കുന്നത്.വ്യാജ പ്രചാരണത്തിനെതിരെ സജീവൻ പോലീസിൽ പരാതി നൽകിയിരുന്നു .വരും ദിവസങ്ങളിൽ കോടതിയെ സമീപിക്കാനും നീക്കമുണ്ട്.
Comments