തിരുവനന്തപുരം: മോൻസൻ മാവുങ്കൽ പ്രതിയായ തട്ടിപ്പ് കേസിൽ ഹൈക്കോടതി ഇടപെടലിനെതിരെ സംസ്ഥന സർക്കാർ.ഹർജിയിൽ ആവശ്യപ്പട്ടതിന് അപ്പുറമുള്ള കാര്യങ്ങൾ കോടതിയുടെ ഇടപെടൽ ഉണ്ടാകുന്നു.ഹർജിക്ക് അപ്പുറമുള്ള കാര്യങ്ങളിൽ കോടതി ഇടപെടുന്നത് അന്വേഷണത്തെ ബാധിക്കും.ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ ആർക്കും പരാതിയില്ല, മറ്റുഏജൻസികളുടെ ആവശ്യവുമില്ല. മുൻ ഡ്രൈവർ ഇവി അജിത് നൽകിയ ഹർജി അവസാനിപ്പിക്കണമെന്നും സർക്കാർ കോടതിയിൽ ആവശ്യപ്പെട്ടു.
മോൻസണിന്റെ മുൻ ഡ്രൈവർ ഇ വി അജിത്ത് ഉന്നയിച്ച ആവശ്യങ്ങൾ സർക്കാർ പരിഗണിച്ചു. ഈ സാഹചര്യം പരിഗണിച്ച് കേസ് അവസാനിപ്പിക്കണമെന്നാണ് സർക്കാർ സത്യവാങ്മൂലം.പോലീസ് സംരക്ഷണം ആവശ്യപ്പെട്ടാണ് അജിത്ത് കോടതിയിലെത്തിയത്. എന്നാൽ വിഷയത്തിൽ നിന്ന് മാറി കോടതി നടത്തുന്ന പ്രതികരണങ്ങൾ കേസന്വേഷണത്തെ ബാധിക്കുന്നതായും സർക്കാർ അറിയിച്ചു. ക്രൈംബ്രാഞ്ച് മേധാവി എസ് ശ്രീജിത്താണ് സത്യവാങ്മൂലം കോടതിയിൽ സമർപ്പിച്ചത്.ഹർജിക്ക് പുറത്തെ കോടതി ഇടപെടലിലെ നിയമ പ്രശ്‌നങ്ങൾ ചൂണ്ടിക്കാണിച്ചാണ് സർക്കാർ സത്യവാങ്മൂലം
മോൻസൻ കേസിൽ ഉന്നത പോലീസ് ഉദ്യോഗസ്ഥർക്ക് അടക്കം സംഭവിച്ച വീഴ്ച അക്കമിട്ട ഹൈക്കോടതി മുൻപ് രൂക്ഷ വിമർശനം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സർക്കാർ കോടതി ഇടപെടലിൽ അതൃപ്തിയുമായി രംഗത്തെത്തിയത്.
കേസിലെ അന്വഷണം സിബിഐയ്‌ക്ക് കൈമാറുന്നതാണ് നല്ലതെന്ന എൻഫോഴ്‌സ്‌മെൻറ് നിലപാടിന് പിന്നിൽ ഇഡിയുടെ അമിതാവേശമാണ് കാണിക്കുന്നത്. ഇത്തരം താൽപ്പര്യത്തിന് പിറകിൽ നിക്ഷിപ്തമായ താൽപ്പര്യം ഉണ്ട്. സംസ്ഥാന സർക്കാറിനെതിരായ കേസുകളിൽ ഇഡി സ്വീകരിക്കുന്ന നിലപാട് ഫെഡറൽ സംവിധാനത്തിന് വിരുദ്ധമാണെന്നും കോടതിയിൽ സർക്കാർ വ്യക്തമാക്കി.
Comments