വാക്സിൻ എടുക്കാത്ത അദ്ധ്യാപകർക്കെതിരെ കർശന നടപടി ഉണ്ടാവുമെന്ന് സർക്കാർ മുന്നറിയിപ്പ് നൽകി.
അയ്യായിരത്തിൽ പരം അദ്ധ്യാപകരാണ് സംസ്ഥാനത്ത് വാക്‌സിൻ എടുക്കാത്തത് .
വാക്സിൻ സ്വീകരിക്കാത്ത അദ്ധ്യാപകർ വിദ്യാർത്ഥികളുടെ ആരോഗ്യത്തിന് ഭീഷണിയാണെന്ന വ്യാപക പരാതിയാണ് രക്ഷിതാക്കളിൽ നിന്നും ഉയരുന്നത്.വിദ്യാലയങ്ങൾ തുറന്നു പ്രവർത്തിക്കാൻ തുടങ്ങി ഒരു മാസം പിന്നിട്ടിട്ടും പല അദ്ധ്യാപകരും വാക്സിൻ എടുക്കാൻ മടിച്ചു നിൽക്കുകയാണ് .
ആരോഗ്യ പ്രവർത്തകർ നേരിട്ട് ബന്ധപ്പെട്ടിട്ടു പോലും ഒരു വിഭാഗത്തിൽപെട്ട അധ്യാപകർ വാക്സിൻ എടുക്കാൻ വിസമ്മതിക്കുകയാണ്.
മതപരമായ വിശ്വാസം കാരണം ആണ് ഭൂരി പക്ഷം പേരും വാക്സിൻ എടുക്കാതിരിക്കുന്നത്.അലർജിയുണ്ടെന്ന കാരണം ആണ് പലരും പറയുന്നത്
ഈ സാഹചര്യത്തിൽ ആണ് മെഡിക്കൽ പരിശോധനയടക്കം നടത്തി കർശന നടപടിയിലേക്ക് കടക്കാൻ സർക്കാർ ഒരുങ്ങുന്നത്
വാക്സിൻ എടുക്കാത്ത അദ്ധ്യാപകർ മെഡിക്കൽ ബോർഡ്ന് മുൻപാകെ ഹാജരാവണം .മെഡിക്കൽ ബോർഡിന് മുൻപിൽ ഹാജരാവാത്തവർക്കെതിരെയും നടപടി ഉണ്ടാവും .അലർജി പോലുള്ള ആരോഗ്യ പ്രശ്ങ്ങൾ ഉള്ളവരെ മാത്രമാണ് നിലവിൽ വാക്സിനേഷനിൽ നിന്നും ഒഴിവാക്കിയിരിക്കുന്നത് .
ആരോഗ്യ പ്രശ്നങ്ങൾ മൂലം വാക്സിൻ എടുക്കാൻ കഴിയാത്തവർ ഉണ്ടെങ്കിൽ അക്കാര്യം ശാസ്ത്രീയമായി ബോധ്യപ്പെടുത്തണം.
വാക്സിൻ എടുക്കാത്ത അദ്ധ്യാപകരുടെ നിലപാട് കൊറോണയ്‌ക്കെതിരായി സൃഷ്‌ടിച്ച പ്രതിരോധ കവചം തകർക്കാനേ ഉപകരിക്കു എന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ വിലയിരുത്തൽ.ഒമിക്രോൺ വകഭേദം അടക്കം ഗുരുതര ഭീഷണി ഉയർത്തുകയാണ്.അതിനാൽ കർശന നടപടിയിലേക്ക് നീങ്ങാനാണ് സർക്കാർ തീരുമാനം.
Comments