ന്യൂഡൽഹി: രാജ്യത്തെ ഗർഭധാരണ ആരോഗ്യമേഖലയിലെ പ്രത്യുത്പാദന-കൃത്രിമ ഗർഭധാരണ നിയന്ത്രണ ബില്ല് ഇന്ന് ലോകസഭയിൽ അവതിരിപ്പിക്കും. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി മൻസൂഖ് മാണ്ഡവ്യയാണ് ബില്ല് അവതരിപ്പിക്കുന്ന കാര്യം അറിയിച്ചത്.
രാജ്യത്തെ കുടുംബാരോഗ്യമേഖലയുമായി ബന്ധപ്പെട്ട് സുപ്രധാന ബില്ലാണ് ഇന്ന് കൊണ്ടുവരുന്നത്. പരസഹായ പ്രത്യുത്പാദന സാങ്കേതിക വിദ്യ(നിയന്ത്രണ) ബില്ലാണ് ഇന്ന് സഭയിൽ അവതരിപ്പിക്കുന്നത്. കൃത്രിമ ഗർഭധാരണ സംവിധാന ങ്ങളുടെ പ്രവർത്തനം നിയന്ത്രിക്കാനും വകുപ്പുതലത്തിൽ നിരീക്ഷിക്കാനുമുള്ള നിയമങ്ങളാണ് ബില്ലിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.
ബ്ലഡ് ബാങ്ക് സംവിധാനം പോലെ ബീജ ബാങ്കുകളും, പ്രത്യുത്പാദന ക്ഷമത യ്‌ക്കായി ചികിത്സ നൽകുന്ന ആശുപത്രികൾ, സാങ്കേതിക സംവിധാനങ്ങൾ, അവയുടെ ദുരുപയോഗം, ധാർമ്മികമൂല്യങ്ങളെ അടിസ്ഥാനമാക്കിയുള്ള നടപടികൾ, ആരോഗ്യ വകുപ്പുകളുടെ ഏകോപനം എന്നിവ ബില്ലിൽ വ്യവസ്ഥ ചെയ്യുന്നുണ്ടെന്നും മാണ്ഡവ്യ അറിയിച്ചു.
ഇന്നലെ ആരംഭിച്ച ശൈത്യകാല സമ്മേളനത്തിൽ രണ്ടാമത്തെ ബില്ലാണ് ഇന്ന് സഭയ്‌ക്ക് മുമ്പാകെ വെയ്‌ക്കുന്നത്. ആദ്യത്തേത് കാർഷിക ബില്ല് പിൻവലിക്കു ന്നതായിരുന്നു.
Comments