ശ്രീലങ്കൻ പൗരനെ മതനിന്ദ ആരോപിച്ച് കൊലപ്പെടുത്തിയ സംഭവം; സമ്മർദ്ദത്തിനൊടുവിൽ 100 പേരെ അറസ്റ്റ് ചെയ്ത് പാകിസ്താൻ , ശക്തമായി അപലപിച്ച് ശ്രീലങ്ക
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ശ്രീലങ്കൻ പൗരനെ മതനിന്ദ ആരോപിച്ച് കൊലപ്പെടുത്തിയ സംഭവം; സമ്മർദ്ദത്തിനൊടുവിൽ 100 പേരെ അറസ്റ്റ് ചെയ്ത് പാകിസ്താൻ , ശക്തമായി അപലപിച്ച് ശ്രീലങ്ക

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 4, 2021, 01:08 pm IST
Facebook
Twitter
WhatsAppTelegram

ഇസ്ലാമാബാദ്: ശ്രീലങ്കൻ പൗരൻ ആൾക്കൂട്ടക്കൊലപാതകത്തിന് ഇരയായ സംഭവത്തിൽ പ്രതികളെ അറസ്റ്റ് ചെയ്തതായി പാകിസ്താൻ.ശ്രീലങ്കൻ സർക്കാറിന്റെ കടുത്ത സമ്മർദ്ദത്തിന് വഴങ്ങിയാണ് പ്രതികളെ അറസ്റ്റ് ചെയതത്. ആൾകൂട്ടക്കൊലപാതകവുമായി ബന്ധപ്പെട്ട് 100 ലധികം പേരെ അറസ്റ്റ് ചെയ്തതായാണ് വിവരം.ശ്രീലങ്കൻ എക്സ്പോർട്ട് മാനേജറായ പ്രിയന്ത കുമാരയെ കൊന്ന കേസിലാണ് അറസ്റ്റ്.പാക് പഞ്ചാബിലെ സിയാൽകോട്ടിലുള്ള വാസിറാബാദ് റോഡിലാണ് സംഭവം. മതനിന്ദാരോപിച്ചാണ് ശ്രീലങ്കൻ പൗരന് നേരെ മതമൗലികവാദികൾ ആക്രമണം നടത്തിയത്.ആയിരക്കണക്കിന് ആളുകൾ ചേർന്നാണ് ആക്രമണം നടത്തിയത്

പ്രിയന്ത കുമാരയെയും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന കുറച്ച് ഫാക്ടറി തൊഴിലാളികളെയും ഇന്നലെയാണ് ജനക്കൂട്ടം ആക്രമിച്ചത്. പ്രിയന്ത കൂമാരെയെ അപമാനിക്കുകയും ആക്രമിക്കുകയും ചെയ്ത ആൾകൂട്ടം അദ്ദേഹത്തിന്റെ മൃതദേഹം തെരുവിന് നടുവിലിട്ട് കത്തിച്ചു.

സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഭയാനകമായ ദൃശ്യങ്ങളിൽ,’ലബ്ബൈക് യാ റസൂൽ അല്ലാഹ്’ എന്ന് മുദ്രാവാക്യം വിളിച്ച് സ്വകാര്യ ഫാക്ടറികളിലെ തൊഴിലാളികൾ ഒരു ഫാക്ടറിയുടെ എക്സ്പോർട്ട് മാനേജരെ ക്രൂരമായി ആക്രമിക്കുന്നതും പിന്നീട് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കത്തിക്കുന്നതും കാണാം.പ്രിയന്തയുടെ കത്തിയ കാറിന്റെ അവശിഷ്ടങ്ങൾ മറിച്ചിടുകയും കത്തിക്കരിഞ്ഞ മൃതദേഹത്തിന് മുന്നിൽ നിന്ന് സെൽഫിയെടുക്കുകയും ചെയ്തു. അക്രമാസക്തരായ ജനക്കൂട്ടം ഫാക്ടറി നശിപ്പിക്കുകയും ഗതാഗതം തടസ്സപ്പെടുത്തുകയും ചെയ്യുന്നത് വ്യക്തമാണ്.

സമൂഹമാദ്ധ്യമങ്ങളിലൂടെ നടുക്കുന്ന ദൃശ്യങ്ങൾ പ്രചരിച്ചതോടെ ഇമ്രാൻഖാൻ സർക്കാർ പ്രതിസന്ധിയിലാവുകയായിരുന്നു. നിരവധിപേരാണ് പാകിസ്താനെ വിമർശിച്ച് രംഗത്തെത്തിയത്. തുടർന്ന് ഇത് പാകിസ്താന്റെ നാണക്കേടിന്റെ ദിവസമാണെന്നും കുറ്റകൃത്യത്തിൽ ഏർപ്പെട്ടിരിക്കുന്നവരെ പിടികൂടുമെന്നും പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ട്വിറ്ററിൽ കുറിച്ചു.

എന്നാൽ കൊലപാതകികളുടെ ദൃശ്യങ്ങൾ ലഭിച്ചിട്ടും സംഭവവുമായി ബന്ധപ്പെട്ട് ആരെയും അറസ്റ്റ് ചെയ്തില്ല.ശ്രീലങ്കൻ വിദേശകാര്യ വക്താവ് സുഗീശ്വര ഗുണരത്ന ഉൾപ്പടെ പാക് സർക്കാരിനെ ശക്തമായി വിമർശിച്ചതിന് ശേഷമാണ് അറസ്റ്റുണ്ടായത്. ‘സിയാൽകോട്ട് സംഭവം തീർച്ചയായും വളരെ ദുഃഖകരവും ലജ്ജാകരവുമാണ്, ഒരു തരത്തിലും മതപരമല്ല’ എന്ന് പാക് പ്രസിഡന്റ് ഡോ ആരിഫ് ആൽവി തന്റെ ട്വിറ്റർ അക്കൗണ്ടിൽ കുറിച്ചു.

എന്നാൽ പാകിസ്താനിൽ മതനിന്ദ ആരോപിച്ചുള്ള കൊലപാതകങ്ങൾ ഇപ്പോൾ സാധാരണയായിരിക്കുകയാണ്. മതനിന്ദ നടത്തിയെന്ന് ആരോപിച്ച് പോലീസ് അറസ്റ്റ് ചെയ്ത മാനസിക രോഗിയെ വിട്ടുകിട്ടാൻ മതമൗലികവാദികൾ ചേർന്ന് പോലീസ് സ്‌റ്റേഷൻ കത്തിച്ച വീഡിയോ അടുത്തിടെ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. പാകിസ്താനിൽ ഇസ്ലാമിനെ നിന്ദിക്കുന്നത് വധശിക്ഷ വരെ ലഭിക്കുന്ന കുറ്റമാണ്

Tags: Pakistanpakistan-taliban
Share
Tweet
SendShare

More News from this section

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

Latest News

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies