തിരുവനന്തപുരം : താനൊരു ക്യാൻസർ രോഗിയാണെന്നും ,ചികിത്സ നടക്കുകയാണെന്നും തുറന്നു പറഞ്ഞ് സിപിഎം സംസ്ഥാന സെക്രട്ടരി കോടിയേരി ബാലകൃഷ്ണൻ. അതേ സമയം സംസ്ഥാനത്ത് ക്യാൻസർ രോഗ ചികിത്സാ സൗകര്യം ഇപ്പോഴും അപര്യാപ്തമാണെന്നും കോടിയേരി അഭിപ്രായപ്പെട്ടു. കീമോതെറപ്പി നടത്താനുൾപ്പെടെ രോഗികൾ ക്യൂ നിൽക്കേണ്ട അവസ്ഥയുണ്ട്. ക്യാൻസർ ചികിത്സാ ചെലവ് സംസ്ഥാന സർക്കാർ പൂർണ്ണമായും ഏറ്റെടുക്കണം അതല്ല എങ്കിൽ സൗജന്യ ചികിത്സ നൽകണമെന്നും കോടിയേരി അഭിപ്രായപ്പെട്ടു.
ട്രിവാൻഡ്രം ഓങ്കോളജി ക്ലബ്ബിന്റെ പത്താം വാർഷിക സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു പ്രസംഗിക്കവേ ആണ് കാൻസറിനെക്കുറിച്ചും അതിജീവനത്തെക്കുറിച്ചും കോടിയേരി പറഞ്ഞത്. . ‘ഞാൻ കാൻസർ രോഗിയാണ്. 2 വർഷമായി ചികിത്സ തുടരുന്നു. രോഗവിവരം വെളിപ്പെടുത്തുന്നതിൽ ഞാൻ മടി കാണിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കാൻസർ ഉണ്ടെന്നു തിരിച്ചറിഞ്ഞാൽ ചികിത്സിക്കണം. 2 വർഷം മുൻപ് പ്രമേഹ പരിശോധനയുടെ ഭാഗമായി രക്തം പരിശോധിച്ചിരുന്നു. രക്ത പരിശോധനയിൽ ആണ് കാൻസർ കണ്ടുപിടിച്ചത്. സ്കാൻ ചെയ്തപ്പോഴാണ് പാൻക്രിയാസിനെ രോഗം ബാധിച്ചിട്ടുണ്ടെന്നു മനസ്സിലായത്. ഒരു ഭാഗം നീക്കം ചെയ്ത പാൻക്രിയാസുമായാണു താൻ ജീവിക്കുന്നത്. ശസ്ത്രക്രിയയിലൂടെ രോഗത്തിനു വലിയ മാറ്റമുണ്ടായി’ – കോടിയേരി പറഞ്ഞു.
Comments