പിറന്നാൾ ആഘോഷവും മരണവും: ചിരിപ്പിച്ചും ചിന്തിപ്പിച്ചും 'ജാൻ എ മൻ' - റിവ്യൂ
Thursday, August 11 2022
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Spiritual Planet
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Yatra
    • Variety
    • Viral
    • Factory
    • Pet
    • Science
    • Education
    • Career
    • Podcast
  • Video
  • Live TV
  • Live Audio
No Result
View All Result
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Spiritual Planet
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Yatra
    • Variety
    • Viral
    • Factory
    • Pet
    • Science
    • Education
    • Career
    • Podcast
  • Video
  • Live TV
  • Live Audio
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home Entertainment Movie

പിറന്നാൾ ആഘോഷവും മരണവും: ചിരിപ്പിച്ചും ചിന്തിപ്പിച്ചും ‘ജാൻ എ മൻ’ – റിവ്യൂ

വാണി ജയതേ

by Janam Web Desk
Dec 5, 2021, 05:59 pm IST
A A

‘ജാൻ-എ-മൻ’ കണ്ടവസാനിച്ചപ്പോൾ ആദ്യം മനസ്സിലുണ്ടായത് ഒരു ചോദ്യമാണ്. ഈ സിനിമയുടെ ആശയവുമായി അതിന്റെ സംവിധായകൻ അതിന്റെ നിർമ്മാതാക്കളെ എങ്ങിനെയായിരിക്കും കൺവിൻസ്‌ ചെയ്തിരിക്കുന്നത്? ഒരു കഥയായി കേൾക്കുമ്പോൾ ഒരു പക്ഷെ ഒരിക്കലും കൃത്യമായി ഉൾക്കൊള്ളാൻ കഴിയാത്ത ഒരു പ്രമേയത്തിൽ വിശ്വസിച്ച് അതിൽ ഇൻവെസ്റ്റ് ചെയ്യാനുള്ള റിസ്ക്ക് എടുത്തവർക്ക് ആദ്യമേ ഒരു സല്യൂട്ട്. ഒറ്റ വാചകത്തിൽ പറഞ്ഞാൽ, കഴമ്പുള്ള ചില ജീവിത മുഹൂർത്തങ്ങൾ, പ്രേക്ഷകരെ രസിപ്പിക്കുന്ന വിധത്തിൽ കൂട്ടിച്ചേർത്ത് വെച്ച് പറഞ്ഞുപോവുന്ന ഒരു കൊച്ചു ചിത്രമാണ് ‘ജാൻ-എ-മൻ’
ഓരോ പത്തു വർഷത്തെ കാലയളവിലും മലയാളത്തിൽ നാഴികകല്ലുകൾ ആവുന്ന സിനിമകൾ ഇറങ്ങിയിട്ടുണ്ട്. അതുവരെ കണ്ടുകൊണ്ടിരുന്ന കാഴ്ചാശീലങ്ങളെ ഒക്കെ പൊളിച്ചെഴുതുന്ന വിധത്തിലുള്ള പ്രമേയവും പാത്ര സൃഷ്ടികളുമായി പുതിയതും പരിചിതമല്ലാത്തതുമായ പ്രതിഭകൾക്ക് അവസരം കൊടുത്തുമുള്ള സിനിമകൾ. ഈ സിനിമകൾ ഇൻഡസ്ട്രിയുടെ മുന്നോട്ടുള്ള പ്രയാണത്തിൽ കാര്യമായ പങ്ക് വഹിക്കാറുണ്ട്. അതിപ്പോൾ തകര ആയാലും മഞ്ഞിൽ വിരിഞ്ഞ പൂക്കൾ ആയാലും, പ്രേമം ആയാലും, റാംജിറാവ് സ്പീക്കിങ് ആയാലും… അതുവരെ പരിചിതമല്ലാത്ത ഒരുപിടി മുഖങ്ങളെയും പ്രമേയ പരിസരങ്ങളെയും ഒക്കെ പ്രേക്ഷർക്ക് മുന്നിൽ അവതരിപ്പിച്ചു കൊണ്ട് വന്നു ചേരാറുണ്ട്. അത്തരത്തിലുള്ള ഒരു ഡിഫൈനിംഗ് ആയ സിനിമയാണ് ജാൻ-എ-മൻ.

പറഞ്ഞു ഫലിപ്പിക്കാൻ വളരെ ബുദ്ധിമുട്ടുള്ള ഒരു നേർത്ത ത്രെഡ്. അങ്ങോട്ടോ ഇങ്ങോട്ടോ ഒരംഗുലം പാളിയാൽ കൈവിട്ടു പോവുന്ന അതെടുത്ത് ഒരു മുഴുനീള സിനിമയായി വികസിപ്പിക്കുകയും അതിലെ ഓരോ നിമിഷവും പ്രേക്ഷകരെകൊണ്ട് ആസ്വദിപ്പിക്കുകയും ചെയുന്നത് അനിതര സാധാരണമായ പ്രതിഭയുടെ വരവിനെ വിളിച്ചോതുകയാണ്. ചിദംബരം ഒരു രചയതിവായും സംവിധായകനായും ഫുൾ മാർക്ക് സ്‌കോർ ചെയ്തിരിക്കുന്നത് അവിടെയാണ്. ആ രീതിയിൽ നോക്കുകയാണെങ്കിൽ പ്രേക്ഷരുടെ മനസ്സറിഞ്ഞ ഒരു എഴുത്തുകാരനാണ് സംവിധായകനെക്കാൾ ഒരു ചുവട് മുന്നിൽ നിൽക്കുന്നത്. ഇയ്യടുത്ത കാലത്ത് കണ്ടതിൽ വെച്ച് ഏറ്റവും കൗശലത്തോടെ എഴുതിയ ഒരു സ്ക്രിപ്റ്റാണ് ജാൻ-എ-മന്റേത്. തികച്ചും വിരുദ്ധമായ രണ്ടു സിറ്റുവേഷനുകളെ എങ്ങിനെ കൃത്യമായി ബാലൻസ് ചെയ്തുകൊണ്ട് സമന്വയിപ്പിച്ച് കൊണ്ടുപോവാൻ സാധിക്കുന്നു എന്നുള്ളതിലാണ് ഒരു തിരക്കഥാകൃത്തിന്റെ അസാമാന്യ കയ്യൊതുക്കം കാണാൻ കഴിയുന്നത്.

തുടക്കം മുതൽ ഒടുക്കം വരെ ചിരിച്ചു കൊണ്ട് തിയ്യറ്ററിൽ നിന്നിറങ്ങാമെങ്കിലും ജാൻ-എ-മൻ ഒരു തമാശ ചിത്രമാണോ? അല്ല. തീയറ്ററിലെ ചിരിയലകളിൽ നിന്നപ്പുറം ചിന്തിക്കുമ്പോൾ ഓരോ കഥാപാത്രങ്ങളെയും അവരുടെ അവസ്ഥകളെയും ചൂഴ്ന്നെടുത്ത് ചിന്തിക്കുമ്പോൾ തിക്തമായ പല ജീവിതാനുഭവങ്ങളുടെയും വേദനകളുടെയും ഉള്ളിൽ തട്ടുന്ന പശ്ചാത്തലങ്ങൾ കാണാം. എന്നാൽ ഒരു പരിധിക്കുമപ്പുറം അതൊന്നുമെടുത്ത് വലിച്ചു നീട്ടാതെ ഒതുക്കത്തിൽ തന്നെ പറഞ്ഞുപോവുകയാണ് ചിദംബരം. ജോയ്മോന്റെ ഏകാന്തതയ്‌ക്കും മോനച്ചന്റെ ഒറ്റപ്പെടലിലും തികച്ചും വ്യത്യസ്തമായ മാനങ്ങളും പശ്ചാത്തലങ്ങളും ഉണ്ട്. എന്നാൽ അതുപോലെ തന്നെ തങ്ങളുടേതായ വേദനകളിൽ കൂടി കടന്നു പോവുന്നവർ അല്ലേ നമ്മൾ കണ്ടുമുട്ടുന്ന പല കഥാപാത്രങ്ങളും? സ്വന്തം അച്ഛൻ മരിച്ച വിവരം അറിയിച്ചപ്പോൾ പോലും പൂര്ണഗര്ഭിണിയായി തികച്ചും നിസ്സഹായയായ തന്നെ സഹായിക്കാൻ എത്താതിരിക്കാനുള്ള ഒഴിവുകഴിവുകൾ പറയുന്ന ഭർത്താവ് എന്ന ജീവിത യാഥാർഥ്യത്തിന്റെ മുന്നിൽ പകച്ചു നിൽക്കുന്ന കഥാപാത്രം മുതൽ നഷ്ടപ്രണയം ഉള്ളിലൊതുക്കി ഒരു വാക്ക് പോലും മിണ്ടാനാവാതെ നോക്കി നിന്ന് കാലം കഴിയുന്നവർ വരെ ഓരോ കഥാപത്രങ്ങൾക്കും അവരുടേതായ സൂക്ഷ്മവും വ്യതിരിക്തവുമായ വൈകാരിക തലങ്ങൾ സൃഷ്ടിച്ചു വെച്ചിട്ടുണ്ട്. എന്നാൽ വളരെ ഡിപ്രസ്സിങ് ആവേണ്ട രംഗങ്ങൾ പോലും സിനിമ കാണുന്ന പ്രേക്ഷകരെ ഒരു നിമിഷം പോലും ഡ്രിഫ്റ്റ് ചെയ്യാൻ അനുവദിക്കാത്ത രീതിയിലാണ് തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത്. അതാണ് ഈ സിനിമയുടെ ഏറ്റവും വലിയ വിജയവും.

ഒരു കാര്യം പ്രത്യേകം ശ്രദ്ധയിൽ പെട്ടത്, ഉടനീളം ചരിക്കുവാനുള്ള വകുപ്പുണ്ടെങ്കിലും, തമാശ ഉണ്ടാക്കാൻ വേണ്ടി ഒരു രംഗവും പ്രത്യേകിച്ച് എഴുതി ചേർത്തതള്ള. എന്നാലോട്ട് സ്ലാപ്സ്റ്റിക്ക് തലത്തിലേക്ക് പോയിട്ടുമില്ല.. ദ്വയാർത്ഥമോ സ്ത്രീവിരുദ്ധമോ ആയ ഒരൊറ്റ പ്രയോഗങ്ങളുമില്ല. അതെ സമയം തികച്ചും ലളിതവും സ്വാഭാവികവുമായ നർമ്മമാണ് താനും. എന്തിനാണ് ഇത്തരത്തിലുള്ള ഒരു പേര് ഈ സിനിമയ്‌ക്ക് കൊടുത്തത് എന്നത് പോലും കൺവിൻസിംഗ് ആയ രീതിയിൽ അവസാനം പറഞ്ഞു തരുന്നുണ്ട് ചിദംബരം.

സാങ്കേതികമായി ഒരു ശരാശരി നിലവാരം മാത്രമാണ് ഉള്ളതെങ്കിലും നരേഷൻ പ്രേക്ഷകരെ പിടിച്ചിരുത്തുന്ന രീതിയിലായിരുന്നത് കൊണ്ട് വലിയൊരളവ് വരെ അതാരുടെയും ശ്രദ്ധയിൽ പെടുന്നില്ല. മറ്റു ന്യൂനതകളും കുറവുകളുമൊക്കെ കണ്ടുപിടിക്കാൻ ഭൂതക്കണ്ണാടിയും വെച്ചിരിക്കുന്നവർക്ക് അതിന് സാധിക്കുമായിരിക്കും.. പക്ഷെ ഈ ഒരു പരിമിതമായ ചുറ്റുപാടുകൾക്കുള്ളിൽ നിന്നുകൊണ്ട് നിർമ്മിക്കപ്പെട്ട ഒരു കൊച്ചു ചിത്രത്തിന്റെ പോസിറ്റിവിറ്റി അതിനെയൊക്കെ മറികടക്കാൻ കഴിയുന്നതാണ്. കഥാപാത്രങ്ങൾക്ക് ചേരുന്ന വിധത്തിൽ ഓരോ അഭിനേതാക്കളുടെയും ഭാവപ്രകടനങ്ങൾ എന്നത് കൊണ്ട് കൂടി ഒരു പക്ഷെ സ്‌ട്രെച്ഡ് ആണെന്ന് തോന്നാവുന്ന രംഗങ്ങൾ വരെ ആസ്വാദ്യകരമായിരിക്കുന്നു. ലാലിനെപ്പോലെയുള്ള ഒരു സീനിയർ അഭിനേതാവ് സിനിമയുടെ മൊത്തം ഒഴുക്കിനോട് ചേരുന്ന രീതിയിലുള്ള പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്.

ഒടുവിലായി ശതകോടികളുടെ കിലുക്കവും, മാധ്യമങ്ങളും ആരാധകവൃന്ദവും, ഇൻഡസ്ട്രി മൊത്തത്തിലും എന്തിന് സർക്കാരിന്റെ വരെ പിന്തുണയോട് കൂടി സ്‌ക്രീനിലെത്തുന്ന കൊട്ടിഘോഷിക്കപ്പെട്ട സിനിമകളുടെ തിളക്കത്തിന് മുന്നിൽ ഈ ഒരു കൊച്ചു ചിത്രം മുക്കിക്കളയരുതെ. ഒരപേക്ഷ കൂടിയുണ്ട്.. നമ്മൾ പ്രേക്ഷകർ ഇതുപോലുള്ള സിനിമകളെ പരാജയപ്പെടാൻ അനുവദിക്കരുത്. നൂറുകോടി ക്ലബ്ബും ഫാൻഷോയും ആഘോഷങ്ങളും ഒന്നും ആവശ്യമില്ല, പക്ഷെ കഴിവതും തീയറ്ററിൽ തന്നെ കാണാൻ ശ്രമിച്ച്, നിർമ്മാതാക്കൾക്ക് മുടക്കിയ മുതൽ തിരിച്ചു ലഭിക്കാനുള്ള അവസരം ഉണ്ടാക്കിയാൽ ഇനിയും ആബാലവൃദ്ധം ജനങ്ങളെയും രസിപ്പിക്കുന്ന, തമ്മിൽ തല്ലിക്കാത്ത ഇത്തരത്തിലുള്ള കൊച്ചു സിനിമകൾക്ക് ഇൻവെസ്റ്റ് ചെയ്യാനും ആളുകൾ മുന്നോട്ട് വരും..

Tags: BASIL JOSEPHJAAN E MAN MOVIE
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
Previous Post

ഈ നാട് ഗതിപിടിക്കരുത് എന്നു കരുതുന്ന കേരളത്തിന്റെ ശത്രുക്കളാണ് മരക്കാറിനെതിരെ ക്വട്ടേഷന്‍ എടുത്തതു പോലെ പെരുമാറുന്നത് ; വി.എ.ശ്രീകുമാർ മേനോൻ

Next Post

പൂവാർ ലഹരിപാർട്ടി; ആരും പെട്ടന്ന് കടന്നുചെല്ലാത്ത റിസോർട്ട്; കരയിൽ നിന്ന് 10 മിനിറ്റ് ബോട്ടിൽ സഞ്ചരിക്കണം; എക്‌സൈസ് സംഘം എത്തിയത് വിനോദസഞ്ചാരികളായി

More News from this section

മോഹൻലാലുമായി അഭിനയിക്കാൻ എനിക്ക് ഒരുപാട് ആഗ്രഹമുണ്ട്; മലയാള സിനിമയിൽ വൈകാതെ അഭിനയിക്കുമെന്ന് അക്ഷയ് കുമാർ

മോഹൻലാലുമായി അഭിനയിക്കാൻ എനിക്ക് ഒരുപാട് ആഗ്രഹമുണ്ട്; മലയാള സിനിമയിൽ വൈകാതെ അഭിനയിക്കുമെന്ന് അക്ഷയ് കുമാർ

നടി ഹൻസികയ്‌ക്ക് കല്യാണം; വരൻ പ്രമുഖ രാഷ്‌ട്രീയ നേതാവിന്റെ മകൻ?

നടി ഹൻസികയ്‌ക്ക് കല്യാണം; വരൻ പ്രമുഖ രാഷ്‌ട്രീയ നേതാവിന്റെ മകൻ?

അവൾ എന്റെ ദേവി,സഹോദരിയെ കുറിച്ച് അക്ഷയ്കുമാർ പറഞ്ഞ വാക്കുകൾ വൈറലാവുന്നു

അവൾ എന്റെ ദേവി,സഹോദരിയെ കുറിച്ച് അക്ഷയ്കുമാർ പറഞ്ഞ വാക്കുകൾ വൈറലാവുന്നു

‘അയാൾക്ക് അതിരുകളില്ല‘: മൂന്ന് വർഷങ്ങൾക്ക് ശേഷം ‘റാം‘ ചിത്രീകരണം പുനരാരംഭിച്ചു; വാർത്ത പങ്കുവെച്ച് ജീത്തു ജോസഫ്- ‘RAM’ shooting resumes

‘അയാൾക്ക് അതിരുകളില്ല‘: മൂന്ന് വർഷങ്ങൾക്ക് ശേഷം ‘റാം‘ ചിത്രീകരണം പുനരാരംഭിച്ചു; വാർത്ത പങ്കുവെച്ച് ജീത്തു ജോസഫ്- ‘RAM’ shooting resumes

അന്ന് അച്ഛനൊപ്പം ഇന്ന് മകനൊപ്പം; സുരേഷ് ഗോപിക്കും ഗോകുലിനും ഒപ്പമുള്ള ചിത്രം പങ്കുവെച്ച് ലെന

അന്ന് അച്ഛനൊപ്പം ഇന്ന് മകനൊപ്പം; സുരേഷ് ഗോപിക്കും ഗോകുലിനും ഒപ്പമുള്ള ചിത്രം പങ്കുവെച്ച് ലെന

കോടികൾ കൊയ്ത് തേരോട്ടം; സുരേഷ് ഗോപി ചിത്രം പാപ്പൻ ഹിറ്റ് ചിത്രങ്ങളുടെ പട്ടികയിലേക്ക്-Suresh Gopi

കോടികൾ കൊയ്ത് തേരോട്ടം; സുരേഷ് ഗോപി ചിത്രം പാപ്പൻ ഹിറ്റ് ചിത്രങ്ങളുടെ പട്ടികയിലേക്ക്-Suresh Gopi

Load More

Latest News

രാഹുലിന്റെ ഘാതകരായ ഭീകരരെ വധിച്ചതിൽ ആശ്വാസം; സൈന്യത്തെ അഭിനന്ദിച്ച് കുടുംബാംഗങ്ങൾ; ഏറെ സന്തോഷമെന്നും പ്രതികരണം

രാഹുലിന്റെ ഘാതകരായ ഭീകരരെ വധിച്ചതിൽ ആശ്വാസം; സൈന്യത്തെ അഭിനന്ദിച്ച് കുടുംബാംഗങ്ങൾ; ഏറെ സന്തോഷമെന്നും പ്രതികരണം

രാജ്യത്ത് എഥനോൾ പമ്പുകൾ സ്ഥാപിക്കാനൊരുങ്ങി കേന്ദ്രം

ഇന്ത്യയിൽ അടുത്ത വർഷം മുതൽ 20 ശതമാനം എഥനോൾ ഉപയോഗിച്ച് പെട്രോൾ വിതരണം ചെയ്ത് തുടങ്ങുമെന്ന് കേന്ദ്രം-India To Start Supplying Petrol With 20% Ethanol

കൊച്ചിയിൽ ഹോട്ടലിൽ സംഘർഷത്തിനിടെ ഒരാളെ കുത്തിക്കൊന്നു; കൊലപാതകം മദ്യകുപ്പി പൊട്ടിച്ച് കഴുത്തിൽ കുത്തി

കൊച്ചിയിൽ ഹോട്ടലിൽ സംഘർഷത്തിനിടെ ഒരാളെ കുത്തിക്കൊന്നു; കൊലപാതകം മദ്യകുപ്പി പൊട്ടിച്ച് കഴുത്തിൽ കുത്തി

മുഹറം ഘോഷയാത്രയിൽ നിയമം ലംഘിച്ച് ഉച്ചഭാഷിണി; ചോദ്യം ചെയ്തതിന് പിന്നാലെ ഖബർ പൊളിച്ചെന്ന വ്യാജ വാർത്ത; യുപിയിൽ ഹിന്ദുക്കൾക്ക് നേരെ മതതീവ്രവാദികളുടെ നരനായാട്ട്

മുഹറം ഘോഷയാത്രയിൽ നിയമം ലംഘിച്ച് ഉച്ചഭാഷിണി; ചോദ്യം ചെയ്തതിന് പിന്നാലെ ഖബർ പൊളിച്ചെന്ന വ്യാജ വാർത്ത; യുപിയിൽ ഹിന്ദുക്കൾക്ക് നേരെ മതതീവ്രവാദികളുടെ നരനായാട്ട്

കോമൺവെൽത്തിൽ പങ്കെടുത്ത പാക് താരങ്ങളെ കാണാനില്ല; ബോക്‌സിംഗ് താരങ്ങൾക്കായി ബർമിംഗ്ഹാമിൽ തിരച്ചിൽ – Two Pakistani Boxers Missing In Birmingham After CWG 2022

കോമൺവെൽത്തിൽ പങ്കെടുത്ത പാക് താരങ്ങളെ കാണാനില്ല; ബോക്‌സിംഗ് താരങ്ങൾക്കായി ബർമിംഗ്ഹാമിൽ തിരച്ചിൽ – Two Pakistani Boxers Missing In Birmingham After CWG 2022

കരിപ്പൂരിലെത്തിച്ച കള്ളക്കടത്ത് സ്വർണം തട്ടിപ്പറിക്കാൻ ശ്രമം; സിപിഎം മുൻ കൗൺസിലറും അനുഭാവികളും അറസ്റ്റിൽ; അർജുൻ ആയങ്കിയുമായും ബന്ധം

കരിപ്പൂരിലെത്തിച്ച കള്ളക്കടത്ത് സ്വർണം തട്ടിപ്പറിക്കാൻ ശ്രമം; സിപിഎം മുൻ കൗൺസിലറും അനുഭാവികളും അറസ്റ്റിൽ; അർജുൻ ആയങ്കിയുമായും ബന്ധം

നിതീഷ് കുമാർ ഉഗ്രൻ ‘മാർഗദർശി’; ആറ് മാസം കൂടുമ്പോൾ പാർട്ടി മാറാൻ ആഗ്രഹിക്കുന്നവർ ബിഹാർ മുഖ്യമന്ത്രിയെ കണ്ട് പഠിക്കണമെന്ന് ഹിമന്ത ബിശ്വ ശർമ്മയുടെ പരിഹാസം

നിതീഷ് കുമാർ ഉഗ്രൻ ‘മാർഗദർശി’; ആറ് മാസം കൂടുമ്പോൾ പാർട്ടി മാറാൻ ആഗ്രഹിക്കുന്നവർ ബിഹാർ മുഖ്യമന്ത്രിയെ കണ്ട് പഠിക്കണമെന്ന് ഹിമന്ത ബിശ്വ ശർമ്മയുടെ പരിഹാസം

സംസ്ഥാനത്ത് മൂന്ന് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

സംസ്ഥാനത്ത് മൂന്ന് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

Load More

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Live TV
  • Live Audio
  • Latest News
  • Janam TV English
  • Kerala
  • India
  • Gulf
  • World
  • Video
  • Defence
  • Sports
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Spiritual Planet
  • Vehicle
  • Life
  • Yatra
  • Viral
  • Variety
  • Science
  • Education
  • Career
  • Podcast
  • Pet
  • Factory
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist