ലണ്ടൻ: ഒരു കളിയിലെ മികച്ച രണ്ടു പ്രകടനങ്ങൾ ഫുട്‌ബോൾ ലോകത്തിൽ രണ്ടു നേട്ടങ്ങളെ പഴങ്കഥയാക്കി. ഫുട്‌ബോൾ ഇതിഹാസം പെലെയുടെ ഗോൾവേട്ടയെ മെസ്സി മറികടന്നപ്പോൾ മെസ്സിയുടെ റെക്കോഡ് സഹതാരം എംബാപ്പേയും തകർത്തു.
ലോക പ്രൊഫഷണൽ ഫുട്‌ബോളിൽ ഏറ്റവുമധികം ഗോളുകളെന്ന പെലെയുടെ നേട്ടത്തെയാണ് ഇന്നലെ ചാമ്പ്യൻസ് ലീഗിലെ ഇരട്ട ഗോളിലൂടെ മെസ്സി മറികടന്നത്. 757 ഗോളുകളാണ് പെലെ നേടിയത്. മെസി ഇന്നലെ അത് 758 ആക്കി മുന്നേറി. മെസിക്ക് മുന്നിൽ ഇനിയുള്ളത് 801 ഗോളുകളുമായി ബഹുദൂരം മുന്നിലുള്ള ക്രിസ്റ്റിയാനോ റൊണാൾഡോയാണ്. ഒറ്റ ക്ലബ്ബിനായി ഏറ്റവുംമധികം ഗോൾ, ഏറ്റവും അധികം അന്താരാഷ്‌ട്ര ഗോൾ എന്നീ പട്ടികയിലും പെലെയെ ഈ വർഷം മറികടന്നത് മെസിയായിരുന്നു.
ചാമ്പ്യൻസ് ലീഗിൽ ഫ്രഞ്ച് താരം കിലിയൻ എംബാപ്പേ നേടിയ ഇരട്ട ഗോളുകൾ മെസിയുടെ റെക്കോഡ് തിരുത്തി. ചാമ്പ്യൻസ് ലീഗിൽ 30 ഗോൾ പിന്നിടുന്ന ഏറ്റവും പ്രായം കുറഞ്ഞതാരമെന്ന റെക്കോഡാണ് എംബാപ്പേ തന്റെ പേരിലാക്കിയത്. ചാമ്പ്യൻസ് ലീഗിൽ ഇന്നലത്തെ ഇരട്ട ഗോളുകളോടെ 31 ഗോളുകൾ തികച്ച പ്പോൾ 22 വയസ്സും 352 ദിവസവുമാണ് എംബാപ്പേയുടെ പ്രായം. 2010ൽ 30 ഗോൾ നേടുമ്പോൾ മെസിയുടെ പ്രായം 23 വയസ്സും 131 ദിവസവുമായിരുന്നു.
Comments