മനാമ: ബഹ്‌റൈൻ ദിനാറിനെ അപമാനിച്ച സംഭവത്തിൽ യുവാവിനെ നാട് കടത്താൻ ഉത്തരവിട്ട് കോടതി. ഏഷ്യൻ വംശജനായ യുവാവിനാണ് മൂന്നാം ലോവർ ക്രിമിനൽ കോടതി ശിക്ഷ വിധിച്ചത്. രണ്ട് മാസം തടവും ശിക്ഷാ കാലാവധിക്ക് ശേഷം മൂന്നു വർഷത്തേക്ക് തിരിച്ചുവരാനാവാത്തവിധം നാട്ടിലേക്ക് അയക്കാനുമാണ് വിധി.
ടിക്ടോക് വഴിയാണ് യുവാവ് ദിനാറിനെ അപമാനിച്ചത്. 20 ദിനാർ നോട്ടിനെ അപമാനിക്കുന്ന രീതിയിൽ യുവാവ് വിഡിയോ ചിത്രീകരിക്കുകയും അത് സമൂഹ മാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയുമായിരുന്നു. ബഹ്‌റൈൻ ദിനാർ വായുവിലേക്ക് എറിയുകയും പശ്ചാത്തലത്തിൽ ബഹ്‌റൈൻ പതാക കാണിക്കുകയും ചെയ്യുന്ന രൂപത്തിലായിരുന്നു വീഡിയോ.
സമൂഹമാദ്ധ്യമത്തെ തെറ്റായ രൂപത്തിൽ ഉപയോഗിച്ചതിനാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
Comments