മുംബൈ: കൊറോണ മഹാമാരിയെ തുടർന്ന് മന്ദഗതിയിലായ സമ്പദ്‌വ്യവസ്ഥ വീണ്ടെടുക്കലിന്റെ പാതയിൽ. നവംബറിൽ ദീപാവലി വിൽപ്പനയുടെ പശ്ചാത്തലത്തിൽ ഷോപ്പിംഗ് മാളുകൾ 70 ശതമാനത്തിലധികം വളർച്ച രേഖപ്പെടുത്തി. 2019ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് ഒക്ടോബർ, നവംബർ മാസങ്ങളിൽ മാളുകൾ 70-75 ശതമാനം വർധനവ് രേഖപ്പെടുത്തിയതായി ഷോപ്പിംഗ് സെന്റർസ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ (എസ്സിഎഐ) ബോർഡ് ചെയർമാനും ഇൻഫിനിറ്റി മാളുകളുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ മുകേഷ് കുമാർ പറഞ്ഞു.
”രാജ്യത്തുടനീളമുള്ള ഷോപ്പിംഗ് മാളുകൾ ഒക്ടോബർ-നവംബർ മാസങ്ങളിൽ 70 മുതൽ 75 ശതമാനം വരെ വീണ്ടെടുപ്പ് നടത്തി. അതേസമയം ചില പ്രീമിയം മാളുകൾ കോവിഡിന് മുമ്പുള്ള കാലയളവിനെ അപേക്ഷിച്ച് 100 ശതമാനം വീണ്ടെടുക്കൽ പോലും രേഖപ്പെടുത്തിയിട്ടുണ്ട്. ബറോഡ, ഹൈദരാബാദ്, മുംബൈ എന്നിവിടങ്ങളിൽ ഷോപ്പിംഗ് സെന്ററുകൾ നടത്തുന്ന ഇനോർബിറ്റ് മാളുകളും സമാനമായ പ്രവണത റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ബറോഡയിൽ കോവിഡിന് മുമ്പുള്ള കാലയളവിനെ അപേക്ഷിച്ച് ഒക്ടോബർ-നവംബർ മാസങ്ങളിൽ വീണ്ടെടുക്കൽ ഏകദേശം 80-85 ശതമാനമായിരുന്നു, അതേസമയം ഹൈദരാബാദ് 70 ശതമാനം വീണ്ടെടുക്കൽ നടത്തിയതായി ഇനോർബിറ്റ് മാൾസിന്റെ സിഇഒ രജനീഷ് മഹാജൻ പറഞ്ഞു.
ചില വിഭാഗങ്ങൾ മറ്റുള്ളവയേക്കാൾ ഉയർന്നതാണെങ്കിലും, മിക്ക വിഭാഗങ്ങളും നന്നായി പ്രവർത്തിച്ചിട്ടുണ്ട്. വസ്ത്രവിപണിയിൽ പുനരുജ്ജീവനമുണ്ടായതത് വളരെ നല്ല അടയാളമാണെന്നും അദ്ദേഹം വ്യക്തമാക്കി. പാദരക്ഷകൾ, ഔപചാരിക വസ്ത്രങ്ങൾ, കാഷ്വൽ വസ്ത്രങ്ങൾ, ആഭരണങ്ങൾ എന്നിങ്ങനെയുള്ള വിഭാഗങ്ങളിലാണ് വീണ്ടെടുക്കൽ. ഹൈപ്പർമാർക്കറ്റുകൾ, ഇലക്ട്രോണിക്‌സ്, ഫാഷൻ, ബ്യൂട്ടി സ്റ്റോറുകൾ തുടങ്ങിയ സ്റ്റോർ വിഭാഗങ്ങൾ ചില ബ്രാൻഡുകൾ എന്നിവ കൊറോണയ്‌ക്ക് മുമ്പുള്ള വിൽപ്പനയെക്കാൾ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്.
മിക്ക സംസ്ഥാനങ്ങളും മികച്ച പ്രകടനം കാഴ്ചവച്ചു, എന്നാൽ മാളുകൾ വീണ്ടും തുറക്കാൻ വൈകിയതും മാൾ പരിസരത്ത് പൂർണ്ണ വാക്‌സിനേഷൻ എടുത്ത ഉപഭോക്താക്കളെ മാത്രം പ്രവേശിപ്പിക്കുന്നതിനുള്ള മാനദണ്ഡങ്ങളും കാരണം മഹാരാഷ്‌ട്ര പിന്നിലായി. അതിന്റെ ഫലമായി മുംബൈയിലെയും മഹാരാഷ്‌ട്രയിലെയും മാളുകൾ 60-65 ശതമാനം വർധനവ് മാത്രമാണ് രേഖപ്പെടുത്തിയത്. ഉത്സവ സീസൺ അവസാനിക്കുന്നതിനാൽ പുതുവത്സര ദിനത്തിന് ശേഷം ഷോപ്പിംഗ് മാളുകളിൽ വിൽപ്പനയിൽ മന്ദതയുണ്ടാകുമെന്നാണ് കരുതുന്നതുന്നത്.
Comments