ഭുവനേശ്വർ ; ഒഡീഷയിൽ ക്ഷേത്രത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലം അനധികൃതമായി കയ്യേറിയതായി റിപ്പോർട്ട്. സംസ്ഥാനത്തെ ആറ് ക്ഷേത്രങ്ങളുടെ ഉടമസ്ഥതയലുള്ള 4,500 ഏക്കർ സ്ഥലത്താണ് അനധികൃതമായി അധിനിവേശം നടത്തിയിരിക്കുന്നത്. കോംപ്ട്രോളർ ആന്റ് ഓഡിറ്റ് ജനറൽ ഓഫ് ഇന്ത്യയാണ് ഇത് സംബന്ധിച്ച് റിപ്പോർട്ട് പുറത്തുവിട്ടത്.
സംസ്ഥാനത്തെ 13 ക്ഷേത്രങ്ങളുടെ ഭൂമി രേഖകൾ പരിശോധിച്ചതിൽ 12,767.679 ഏക്കർ ഭൂമിയുടെ ഉടമസ്ഥാവകാശം ക്ഷേത്രങ്ങൾക്കുണ്ടെന്ന് കണ്ടെത്തി. എന്നാൽ ആറ് ക്ഷേത്രങ്ങൾക്കായി 5,749.464 ഏക്കർ (45.03 ശതമാനം) സ്ഥലം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ബാക്കിയുള്ള 35.28 ശതമാനം അനധികൃതമായി കയ്യേറിയിരിക്കുകയാണ്.
ഡെബോട്ടർ ധെങ്കനാലിലെ 4,030.78 ഏക്കർ ഭൂമി കൈയേറിയിട്ടുണ്ട്. ജഗന്നാഥ ബല്ലവ് മഠ് എന്ന പ്രദേശത്തെ 296.664 ഏക്കർ സ്ഥലം, താക്കൂർ മഹലിലെ 139.330 ഏക്കർ പ്രദേശം, ശ്രീ ലിംഗരാജ ക്ഷേത്രത്തിന്റെ 36.370 ഏക്കർ സ്ഥലം, മാ മംഗള ക്ഷേത്രത്തിന്റെ 0.070 ഏക്കർ സ്ഥലം, മാ സാമലേശ്വരി ക്ഷേത്രത്തിന്റെ 0.657 ഏക്കർ പ്രദേശം എന്നിവയിലും കൈയേറ്റം നടക്കുന്നുണ്ടെന്ന് സിഎജി റിപ്പോർട്ട് വ്യക്തമാക്കുന്നു. അതേസമയം, ഏഴ് ക്ഷേത്രങ്ങളിലെ രേഖകളിൽ നടത്തിയ ഓഡിറ്റ് പരിശോധനയിൽ ക്ഷേത്രഭൂമി അനധികൃതമായി കൈവശപ്പെടുത്തിയതായി കണ്ടെത്തിയിട്ടില്ല.
Comments