ന്യൂഡൽഹി: ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിംഗിന്റെ വിയോഗത്തിൽ ആദരാഞ്ജലി അർപ്പിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗും. മരണവാർത്ത വല്ലാതെ വേദനിപ്പിക്കുന്നുവെന്ന് അമിത് ഷാ പറഞ്ഞു. അവസാന ശ്വാസം വരെ പോരാടിയ യഥാർത്ഥ പോരാളിയായിരുന്നു വരുൺ സിംഗ് എന്ന് രാജ്‌നാഥ് സിംഗ് വ്യക്തമാക്കി. ട്വിറ്ററിലൂടെയാണ് ഇരുവരുടേയും പ്രതികരണം.
അമിത്ഷായുടെ വാക്കുകൾ ഇങ്ങനെ ‘കൂനൂരിൽ ഹെലികോപ്ടർ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിങ്ങിന്റെ മരണവാർത്ത വല്ലാതെ വേദനിപ്പിക്കുന്നു. ദൈവം വരുൺ സിംഗിന്റെ ആത്മാവിനെ അനുഗ്രഹിക്കുകയും കുടുംബത്തിന് ശക്തി നൽകുകയും ചെയ്യട്ടെ. എന്റെ അഗാധമായ അനുശോചനം. ഓം ശാന്തി’
Deeply pained to learn about the passing away of Group Captain Varun Singh, who was battling with the injuries after the helicopter accident in Coonoor. May God bless the Brave's soul and give strength to his family. My deepest condolences. Om Shanti Shanti Shanti.
— Amit Shah (@AmitShah) December 15, 2021
രാജ്‌നാഥ് സിംഗിന്റെ വാക്കുകൾ ഇങ്ങനെ ‘ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിങ്ങിന്റെ വിയോഗം വാക്കുകൾക്കതീതമായി വേദനിപ്പിക്കുന്നു. അവസാന ശ്വാസം വരെ പോരാടിയ യഥാർത്ഥ പോരാളിയായിരുന്നു വരുൺ സിംഗ്. അദ്ദേഹത്തിന്റെ കുടുംബത്തിന്റേയും സുഹൃത്തുക്കളുടേയും ദുഃഖത്തിൽ പങ്കുചേരുന്നു’
Pained beyond words to learn of the demise of IAF pilot, Group Captain Varun Singh. He was a true fighter who fought till his last breath. My thoughts and deepest condolences are with his family and friends. We stand firmly with the family, in this hour of grief. https://t.co/hZrdatjaAA
— Rajnath Singh (@rajnathsingh) December 15, 2021
ഹെലികോപ്ടറിലുണ്ടായിരുന്ന സംയുക്ത സൈനിക മേധാവി ബിപിൻ റാവത്ത് അടക്കം 13 പേരും മരിച്ചപ്പോൾ പരിക്കുകളോടെ രക്ഷപ്പെട്ടത് ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിംഗിന് മാത്രമാണ്. വരുൺ സിംഗിന്റെ തിരിച്ചുവരവിനായി രാജ്യം ഒന്നടങ്കം കാത്തിരിക്കെയാണ് എല്ലാവരേയും ദുഃഖത്തിലാഴ്‌ത്തി മരണവിവരം പുറത്തുവരുന്നത്. ബംഗളൂരുവിലെ കമാൻഡ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.
Comments