ലക്നൗ : രാജ്യത്തെ ചരിത്രപ്രസിദ്ധമായ ഹിന്ദു ഏകതാ മഹാകുംഭത്തിനു ശ്രീരാമ ഭൂമിയായ ചിത്രകൂടത്തിൽ തുടക്കമായി . രാജ്യത്തെ ശിഥിലീകരിക്കപ്പെട്ട ഹിന്ദുക്കളെ ഒന്നിപ്പിക്കാൻ നടത്തുന്ന ‘ഹിന്ദു ഏകതാ മഹാകുംഭ‘ ത്തിൽ മുഖ്യാതിഥികളായി . സർസംഘചാലക് മോഹൻ ഭാഗവതും, കേന്ദ്രമന്ത്രി അശ്വിനി ചൗബെയും പങ്കെടുത്തു . പത്മവിഭൂഷൺ ജേതാവ് കൂടിയായ രാമഭദ്രാചാര്യ മഹാരാജാണ് ഈ മഹാകുംഭത്തിന് നേതൃത്വം നൽകുന്നത്.
ധർമ്മ നഗരിയിൽ മോഹൻ ഭാഗവതും ജഗദ്ഗുരു രാമഭദ്രാചാര്യയും ചേർന്ന് ദീപം തെളിച്ച് ഹിന്ദു ഏകതാ മഹാകുംഭം ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സന്നിഹിതരായ രാമഭദ്രാചാര്യൻ, രാജ്യത്തെ പ്രമുഖ പീഠങ്ങളിലെ പീതാധീശ്വർ എന്നിവർ മഹാകുംഭത്തിൽ പങ്കെടുക്കും .
ഹിന്ദു ഐക്യം ഊട്ടിയുറപ്പിക്കാൻ ആദ്യം ഇല്ലാതാക്കേണ്ടത് അഹങ്കാരവും സ്വാർത്ഥതയുമാണെന്ന് മോഹൻ ഭാഗവത് പറഞ്ഞു. നിരന്തര പരിശ്രമത്തിലൂടെ മാത്രമേ വിജയം കൈവരിക്കൂ. ഇത്തവണ അനീതിയുടെ പോരാട്ടം മതത്തോടാണെന്നും പറഞ്ഞു. ധർമ്മം അതിന്റെ വിജയത്തിനായി ധർമ്മത്തിന്റെ പാത ഉപേക്ഷിക്കരുത്. ഒരു ഹിന്ദു സഹോദരനെയും മതത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ ആരെയും അനുവദിക്കില്ലെന്ന് പ്രതിജ്ഞയെടുക്കുന്നു. ഹിന്ദുമതം ഉപേക്ഷിച്ചവർക്ക് തിരികെ വരാം. അവരെ വീണ്ടും ഈ കുടുംബത്തിന്റെ ഭാഗമാക്കും. എല്ലാ സംരക്ഷണവും , ബഹുമാനവും അവർക്ക് ഉറപ്പ് വരുത്താനാകുമെന്നും അദ്ദേഹം പറഞ്ഞു .
രാജ്യത്തുടനീളമുള്ള പ്രമുഖ സന്യാസിമാർ ഉൾപ്പെടെ അഞ്ച് ലക്ഷത്തിലധികം ഹിന്ദുമതവിശ്വസികൾ ചടങ്ങിൽ പങ്കെടുക്കും. ഹിന്ദുക്കളെ ഒന്നിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഹിന്ദു ഏകതാ മഹാകുംഭം നടത്തുന്നത് . ഹിന്ദുത്വം സംരക്ഷിക്കാനും ജാതികളായി ചിതറിക്കിടക്കുന്ന ഹിന്ദുക്കളെ ഒന്നിപ്പിക്കാനും ലക്ഷ്യമിട്ടാണ് ശ്രീരാമന്റെ തപോഭൂമിയായ ചിത്രകൂടത്തിൽ ഈ മഹാകുംഭം സംഘടിപ്പിക്കുന്നതെന്ന് മഹാകുംഭം കൺവീനറും തുളസിപീഠത്തിന്റെ പിൻഗാമിയുമായ ആചാര്യ രാമചന്ദ്രദാസ് പറഞ്ഞു.
Comments