ബത്തേരി: വയനാട് കുറുക്കൻമൂലയിലിറങ്ങിയ നരഭോജി കടുവയുടെ ആക്രമണം വർദ്ധിക്കുന്നു.രണ്ടാഴ്ചയ്‌ക്കിടെ പതിനാറ് വളർത്ത് മൃഗങ്ങളെയാണ് കടുവ ആക്രമിച്ച് കൊലപ്പെടുത്തിയത്.
ഇതിനിടെ ഡിഎഫ്എയെ സ്ഥലം മാറ്റി.നോർത്ത് വയനാട് ഡിഎഫ്ഒ രമേഷ് ബി ഷനോയിയെ വനം വകുപ്പ് ആസ്ഥാനത്തേക്കാണ് സ്ഥലം മാറ്റിയത്.മലയാറ്റൂർ ടൂർ എ .സി. സി എഫ് എഫ് ദർശൻ ഗട്ടാനിയാണ് പുതിയ ഡി.എഫ്ഒ.
അതേസമയം സ്ഥലത്ത് പോലീസും വനം വകുപ്പും ക്യാമ്പ് ചെയ്ത് തെരച്ചിൽ ശക്തമാക്കിയിരിക്കുകയാണ്.തെരച്ചിലിനായി മുത്തങ്ങയിൽ പ്രത്യേക പരിശീലനം ലഭിച്ച കുങ്കി ആനകളെയാണ് എത്തിച്ചിരിക്കുന്നത്.പ്രദേശത്ത് ഡ്രോൺ നിരീക്ഷണവും ശക്തമാണ്.
അതേസമയം തെരച്ചിലിനിടെ ഇന്നും കടുവയുടെ ആക്രമണം പ്രദേശത്ത് ഉണ്ടായി. പയ്യമ്പള്ളി പുതിയിടം വടക്കുമ്പാടത്ത് ജോൺസൺ മാഷിന്റെ പശുവിനെ കടുവ ആക്രമിച്ച് കൊന്നു. ഇതോടെ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട വളർത്തുമൃഗങ്ങളുടെ എണ്ണം 16 ആയി. കുറുക്കൻമൂലയിൽ നിന്ന് മൂന്ന് കിലോമീറ്റർ ദൂരെയാണ് സംഭവം.
ഇന്നലെ ജനവാസമേഖലയിൽ നിന്ന് അഞ്ച് കിലോമീറ്റർ അകലെ കടുവയുടെ കാൽപാടുകൾ കണ്ടെത്തിയിരുന്നു. മുത്തങ്ങയിൽ പ്രത്യേക പരിശീലനം ലഭിച്ച കുങ്കി ആനകളുടെ സഹായത്തോടെ സ്ഥലത്ത് പോലീസും വനം വകുപ്പും ക്യാമ്പ് ചെയ്ത് തെരച്ചിൽ ശക്തമാക്കി. ഡ്രോൺ നിരീക്ഷണവും ഏർപ്പെടുത്തിയിട്ടുണ്ട്
Comments