കൊച്ചി:ഏരിയാ,ജില്ലാ സമ്മേളങ്ങളിൽ സർക്കാരിനും,മന്ത്രിമാർക്കുമെതിരെ രൂക്ഷ വിമർശനങ്ങൾ രൂക്ഷവിമർശനങ്ങൾ ഉയരുന്നത് പതിവാകുന്നു.രണ്ടാം പിണറായി സർക്കാരിന് വേഗതയില്ലെന്നും,പ്രതീക്ഷയ്‌ക്കൊത്ത് ഉയർന്നില്ലെന്നുമുള്ള വിമർശനം കണ്ണൂർ ജില്ലാ സമ്മേളനത്തിൽ ഉയർന്നിരുന്നു.എന്നാൽ കഴിഞ്ഞ സർക്കാരിനും തുടക്കത്തിൽ വേഗത കുറവായിരുന്നുവെന്നും,പല മന്ത്രിമാരും പുതു മുഖങ്ങൾ ആയതിനാൽ ഫയൽ നോക്കാൻ പഠിച്ചുവരുന്നേ ഉള്ളുവെന്നായിരുന്നു സമ്മേളനത്തിൽ പങ്കെടുത്ത മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി പറഞ്ഞത്.
റോഡുകൾ തകർന്ന് കിടക്കുമ്പോൾ മന്ത്രി പി എ മുഹമ്മദ് റിയാസ് ഷോ ഓഫ് നടത്തുകയാണെന്നും സമ്മേളനങ്ങളിൽ വിമർശനം ഉയരുന്നുണ്ട്.തിരുവനന്തപുരം ജില്ലയിൽ നടക്കുന്ന ഏരിയ സമ്മേളനങ്ങളിലാണ് മുഖ്യമന്ത്രിയുടെ മരുമകനെതിരെ രൂക്ഷ വിമർശനങ്ങൾ ഉയരുന്നത്.മുഹമ്മദ് റിയാസ് നടത്തുന്ന മിന്നൽ സന്ദർശനങ്ങൾ പൊതു ജനങ്ങളുടെ പരിഹാസത്തിനിടയാക്കുന്നതായും പ്രതിനിധികൾ കുറ്റപ്പെടുത്തി. റോഡുകളുടെ ശോചനീയാവസ്ഥ ചൂണ്ടിക്കാട്ടി സിനിമാ താരം ജയസൂര്യ നടത്തിയ പ്രസംഗം ഏറെ വിവാദമായിരുന്നു.വടകര റസ്റ്റ് ഹൗസിൽ മിന്നൽ സന്ദർശനം നടത്തി മദ്യകുപ്പിയുമായി നിൽക്കുന്ന മന്ത്രിയുടെ ചിത്രം സാമൂഹിക മാധ്യമങ്ങളിൽ ചിരി പടർത്തിയിരുന്നു.മാദ്ധ്യമങ്ങളെ മുൻകൂട്ടി അറിയിച്ച് ക്യാമറയുമായാണ് മിന്നൽ സന്ദർശനങ്ങൾ എന്ന വിമർശനവും സമ്മേളനങ്ങളിൽ ഉയർന്നു.
പോലീസിനെതിരെയും വിമർശനങ്ങൾ ശക്തമാണ്.സ്റ്റേഷനുകളിൽ പാർട്ടി നേതാക്കൾ ഇടപെടേണ്ടെന്ന പിണറായി വിജയന്റെ നിർദേശത്തിനെതിരെയും സമ്മേളങ്ങളിൽ വിമർശനം ഉയരുന്നുണ്ട്.
സ്വതന്ത്ര സ്ഥാനാർത്ഥികളെ മത്സരിപ്പിക്കാൻ,സ്ഥാനാർഥികളിൽ നിന്നും പണം വാങ്ങിയ നടപടി എറണാകുളം ജില്ലാ സമ്മേളനത്തിൽ രൂക്ഷ വിമർശനത്തിനിടയാക്കി.ഇത്തരം രീതി കേട്ട് കേൾവി പോലുമില്ലാത്തതാണെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അഭിപ്രായപ്പെട്ടു.പാർട്ടിയിൽ വ്യക്തി പരമായ ഒതുക്കൽനടക്കുന്നുവെന്ന പരാതിയും ശക്തമാണ്.
Comments