ന്യൂഡൽഹി: ഇന്ത്യയിലെ ഒരു അതിർത്തി സംസ്ഥാനത്തും സൈന്യം മനുഷ്യാവകാശ ലംഘനം നടത്തുന്നില്ല. അഫ്‌സ്പാ(എഎഫ്എസ്പിഎ) നിയമം മാറ്റേണ്ട ഒരു ആവശ്യവും നിലവിലില്ലെന്നും ദേശീയ മനുഷ്യാവകാശ കമ്മീഷൻ മേധാവി ജസ്റ്റിസ് അരുൺ മിശ്ര.
ഇന്ത്യയെ പോലെ സംസ്‌കാര സമ്പന്നമായ ഒരു രാജ്യത്ത് ഏറ്റുമുട്ടൽ കൂട്ടക്കൊലയെന്ന അപവാദം പ്രചരിപ്പിക്കുന്നത് ശരിയല്ലെന്നും സുരക്ഷാ സൈന്യം ക്രമസമാധാന വിഷയത്തിൽ ഇടപെടുന്നത് തടയാനാവില്ല. ഗുവാഹത്തിയിൽ നടന്ന പ്രത്യേക സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മിശ്ര. നാഗാലാന്റിൽ ഈ മാസം 4-ാം തിയതിയുണ്ടായ 13 പേരുടെ മരണത്തിനിടയാക്കിയ വെടിവെയ്പിൽ പ്രതികരിക്കുകയായിരുന്നു മിശ്ര.
അതിർത്തിയിലെ വിഷയങ്ങളെ പർവ്വതീകരിക്കുന്ന രീതി ശരിയല്ല. ഒരു വിഷയത്തേയും പൊതുവായി ചിത്രീകരിക്കുന്നതും തെറ്റാണ്. സൈന്യത്തിന് കൃത്യമായ ഉദ്ദേശലക്ഷ്യങ്ങളുണ്ട്. സുരക്ഷാ സേനകൾക്ക് റെയ്ഡ് നടത്താനും അറസ്റ്റ് ചെയ്യാനും ക്രമസമാധാന പ്രശ്‌നമുണ്ടായാൽ വെടിയുതിർക്കാനും അനുമതി നൽകുന്ന നിയമമാണ് അഫ്‌സ്പാ.
രാജ്യസുരക്ഷാ നിയമങ്ങളും ചട്ടങ്ങളും അവർ പാലിക്കും. അതിനപ്പുറം ഒരു വിഷയം നടന്നാൽ മാത്രമാണ് മനുഷ്യാവകാശ കമ്മീഷൻ ഇടപെടുകയെന്നും മിശ്ര വ്യക്തമാക്കി. ഒരു നിയമത്തിൽ അപകാതയുണ്ടെങ്കിൽ ഇന്ത്യയിൽ പരമോന്നത നീതിപീഠത്തിനാണ് അവ ചോദ്യം ചെയ്യാനും നിയന്ത്രിക്കാനുമുള്ള അവകാശം. ആ നിർദ്ദേശം ഒരു ഭരണകൂടവും തള്ളുകയുമില്ലെന്നും ഒരു സംഭവം നടന്നാൽ ഉടനല്ല നടപടിയെന്നും ഇന്ത്യയിലെ നിയമവ്യവസ്ഥയ്‌ക്ക് അതിന്റേതായ രീതികളുണ്ടെന്നും മിശ്ര ചൂണ്ടിക്കാട്ടി.
Comments