മോസ്‌കോ: ഇന്റർനെറ്റ് രംഗത്തെ ഭീമൻമാർക്ക് വൻ തുക പിഴയിട്ട് റഷ്യ.ഫേസ്ബുക്ക് മാതൃകമ്പനിയായ മെറ്റയ്‌ക്കും ഗൂഗിളിനുമാണ് റഷ്യ വൻ തുക പിഴയിട്ടത്.മോസ്‌കോ കോടതി വിധി പ്രകാരം ഗൂഗിൾ ഏകദേശം 100 മില്യൺ ഡോളറും മെറ്റ 27 മില്യൺ ഡോളറുമാണ് പിഴയൊടുക്കേണ്ടത്.ഇന്ത്യൻ രൂപയിൽ ഏകദേശം 9,57,51,65,000 രൂപയോളം വരുമിത്.
നിരോധിത ഉള്ളടക്കം നീക്കം ചെയ്യുന്നതിൽ ഗൂഗിൾ പരാജയപ്പെട്ടതിനാണ് ഭീമമായ തുക കോടതി പിഴയിട്ടത്.റഷ്യ ആദ്യമായാണ് ഒരു ടെക് കമ്പനിക്ക് ഇത്രയധികം തുക പിഴ വിധിക്കുന്നത്.രാജ്യത്തിന്റെ സുരക്ഷയേയും മറ്റും ബാധിക്കുന്ന രീതിയിലുള്ള അനധികൃത ഉള്ളടക്കം നിലനിർത്തിയത് ഗുരുതര പിഴവായാണ് മോസ്‌കോ കോടതി വിലയിരുത്തിയത്.മുൻപ് നിർദ്ദേശം നൽകിയിട്ടും കമ്പനി ഗൗരവമായി പരിഗണിക്കാത്തതും കോടതി ചൂണ്ടിക്കാട്ടി.
നിരോധിത ഉള്ളടക്കം നീക്കം ചെയ്യുന്നതിൽ പരാജയപ്പെട്ടത് തന്നെയാണ് മെറ്റയ്‌ക്കും പിഴ ലഭിക്കുന്നതിന് കാരണമായത്.റഷ്യൻ സമൂഹത്തിന്റെ താൽപര്യങ്ങൾ അവഗണിക്കുന്നവർക്കുള്ള മുന്നറിയിപ്പാണിതെന്ന് റഷ്യൻ പ്രസിഡന്റെ വ്‌ളാഡിമർ പുടിൻ പറഞ്ഞു.പ്രശ്‌നങ്ങൾ ആവർത്തിക്കുന്നവർക്കുള്ള ഒരു താക്കീതാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
റഷ്യ ഈ വർഷം ട്വിറ്ററിന്റെ നെറ്റ് വർക്കിന്റെ വേഗത കുറയ്‌ക്കുകയും മുമ്പ് സന്ദേശമയയ്‌ക്കൽ ആപ്ലിക്കേഷനായ ടെലിഗ്രാം ബ്ലോക്ക് ചെയ്യുകയും ചെയ്തിരുന്നു.റഷ്യ എതിർത്തിരുന്ന നിരവധി ആപ്പുകൾ നേരത്തെ തന്നെ ആപ്പിളും ഗൂഗിളും നീക്കം ചെയ്തിരുന്നു.
Comments