കോയമ്പത്തൂർ ; കൂനൂരില്‍ വ്യോമസേന ഹെലികോപ്റ്റര്‍ തകര്‍ന്ന് സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത് അടക്കമുള്ള സൈനിക ഉദ്യോഗസ്ഥർ മരണപ്പെട്ട സമയത്ത് കോയമ്പത്തൂരില്‍ ലഹരിപാര്‍ട്ടി നടത്തിയതായി റിപ്പോർട്ട് . പാർട്ടിയ്‌ക്ക് പിന്നിൽ മലയാളികളായിരുന്നുവെന്നാണ് സൂചന .
കോയമ്പത്തൂരിലെ മൂന്ന് കോളേജുകളിലെ ക്യാന്റീനുകള്‍ നടത്തുന്ന മലയാളികളുടെ നേതൃത്വത്തിലാണ് അന്ന് സൈനികരുടെ വീരമ്യത്യു ആഘോഷിക്കാന്‍ ലഹരിപാര്‍ട്ടി നടത്തിയത്.
നൂറ് കണക്കിന് ആളുകള്‍ പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നു. ഇത് നടത്തിയവരെ കുറിച്ചും, ഇതില്‍ പങ്കാളികളായവരെ കുറിച്ചുമുള്ള വിവരങ്ങള്‍ കേന്ദ്ര ഏജന്‍സികള്‍ ശേഖരിക്കുകയാണ്.
ബിപിൻ റാവത്തിന്റെ മരണത്തിൽ വിദ്വേഷ കമന്റുകൾ ഇട്ട കേസിൽ ഏറെ പേർക്കെതിരെ നിയമനടപടികൾ എടുത്തിരുന്നു . ഇതിനു പിന്നാലെയാണ് സൈനികരുടെ മരണം ആഘോഷിക്കാൻ ലഹരിപാർട്ടി നടത്തിയതായി റിപ്പോർട്ടുകൾ വരുന്നത്.
Comments