കൊച്ചി ; കിഴക്കമ്പലത്ത് വിവിധ ഭാഷാ തൊഴിലാളികൾ പോലീസ് ഉദ്യോഗസ്ഥരെ സംഘം ചേർന്ന് മർദ്ദിക്കുകയും പോലീസ് ജീപ്പ് കത്തിക്കുകയും ചെയ്ത സംഭവത്തിൽ ന്യായീകരണവുമായി സ്പീക്കർ. കിഴക്കമ്പലത്തെ സംഭവത്തിന്റെ പേരിൽ സംസ്ഥാനത്തെ വിവിധ ഭാഷാ തൊഴിലാളികളെ വേട്ടയാടരുതെന്ന് സ്പീക്കർ എംബി രാജേഷ് പറഞ്ഞു. എല്ലാവരും അക്രമികളല്ലെന്നും ക്രിമിനൽ പ്രവർത്തനങ്ങളെ അങ്ങനെ മാത്രമായി കണ്ടാൽ മതിയെന്നുമായിരുന്നു സ്പീക്കറുടെ ന്യായീകരണം.
ഇത്തരം ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരിൽ ആരെയും ആക്രമിക്കരുത്. കേരളത്തിൽ ജോലി ചെയ്യുന്ന 25 ലക്ഷത്തിലധികം വരുന്ന വിവിധ ഭാഷാ തൊഴിലാളികളെയെല്ലാം അക്രമികളെന്ന നിലയിൽ കാണരുതെന്നും സ്പീക്കർ ആവശ്യപ്പെട്ടു.
വിവിധ ഭാഷാ തൊഴിലാളികളെ സംരക്ഷിക്കുക എന്ന പൊതുനിലപാടാണ് സർക്കാരിനുള്ളത് എന്നാണ് തൊഴിൽ മന്ത്രി വി ശിവൻകുട്ടിയുടെ അവകാശവാദം. അടിയന്തിര റിപ്പോർട്ട് സമർപ്പിക്കാൻ എറണാകുളം ജില്ലാ ലേബർ ഓഫീസറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. സ്ഥിതിഗതികൾ വിലയിരുത്തി വരികയാണെന്നാണ് മന്ത്രി പറഞ്ഞത്.
കിഴക്കമ്പലം സാമൂഹിക വിരുദ്ധരുടെ സങ്കേതം ആണെന്നാണ് ബെന്നി ബെഹന്നാൻ എംപി പറയുന്നത്. കിറ്റെക്സ് മാനേജമെന്റ് ആണ് ഇവരെ സംരക്ഷിക്കുന്നത്. സമരം നടത്തിയ ജനങ്ങളെ ഇവിടുത്തെ തൊഴിലാളികൾ മർദ്ദിിച്ചിരുന്നു. ട്വന്റി ട്വന്റി ഭാരവാഹികളാണ് ഇവർക്ക് പിന്തുണ നൽകുന്നത് എന്നും എംപി ആരോപിച്ചു. കിഴക്കമ്പലത്തെ ആക്രമണം കിറ്റക്സിന്റെ തലയിൽ കെട്ടിവെക്കാനുള്ള നീക്കങ്ങളാണ് സിപിഎമ്മും കോൺഗ്രസും ചേർന്ന് നടത്തുന്നത്.
കേസിൽ ഇതുവരെ 151 വിവിധ ഭാഷാ തൊഴിലാളികൾ അറസ്റ്റിലായിട്ടുണ്ട്. രണ്ട് പോലീസ് വാഹനങ്ങളാണ് ഇവർ കത്തിച്ചത്. പത്ത് പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റിട്ടുണ്ട്. കേസ് പ്രത്യേക സംഘം അന്വേഷിക്കുമെന്നാണ് വിവരം.
Comments