ന്യൂയോർക്ക് : മോഷ്ടാവെന്ന് കരുതി മകളെ പിതാവ് വെടിവെച്ച് കൊന്നു. അമേരിക്കയിലെ ഒഹായോയിലാണ് സംഭവം. 16 കാരിയായ ജാനെ ഹെയർസ്റ്റൺ ആണ് കൊല്ലപ്പെട്ടത്.
പുലർച്ചെ നാലരയോടെയായിരുന്നു സംഭവം. വീട്ടിലെ സുരക്ഷാ സംവിധാനം അപായ സൂചന നൽകിയതിനെ തുടർന്നാണ് ഉറങ്ങുകയായിരുന്ന ജാനെയുടെ പിതാവ് എഴുന്നേറ്റത്. തുടർന്ന് മകളുടെ കാൽപെരുമാറ്റം ശ്രദ്ധയിൽപ്പെടുകയായിരുന്നു. ആരോ വീടിനുള്ളിൽ അതിക്രമിച്ച് കടന്നതാണെന്ന് തെറ്റിദ്ധരിച്ച ജാനെയുടെ പിതാവ് കാൽപെരുമാറ്റം കേട്ട ഭാഗത്തേക്ക് വെടിയുതിർക്കുകയായിരുന്നു.
വെടിയേറ്റ് ജാനെ നിലത്തു വീണു. തുടർന്ന് ലൈറ്റിട്ട് നോക്കിയപ്പോഴാണ് മരിച്ചത് ജാനെയാണെന്ന് പിതാവ് അറിഞ്ഞത്. ഉടനെ മാതാവ് വിവരം പോലീസിനെ അറിയിച്ചു. പോലീസ് എത്തിയാണ് ജാനെയെ ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ ജീവൻ രക്ഷിക്കാൻ ആയില്ല.
Comments