ഭക്ഷണത്തിനും വൈദ്യസഹായത്തിനും കേഴുന്ന കമ്മ്യൂണിസ്റ്റ് ചൈനയുടെ ദുരവസ്ഥ; സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ ദൃശ്യങ്ങൾ പുറത്ത്; പോലീസിനെതിരെയും പ്രതിഷേധം; സ്ഥിതി അതീവ ഗുരുതരം
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഭക്ഷണത്തിനും വൈദ്യസഹായത്തിനും കേഴുന്ന കമ്മ്യൂണിസ്റ്റ് ചൈനയുടെ ദുരവസ്ഥ; സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ ദൃശ്യങ്ങൾ പുറത്ത്; പോലീസിനെതിരെയും പ്രതിഷേധം; സ്ഥിതി അതീവ ഗുരുതരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 2, 2022, 04:30 pm IST
FacebookTwitterWhatsAppTelegram

മരണത്തിന്റെ വ്യാപാരവുമായി ചൈനയിൽ നിന്നു പുറപ്പെട്ട കോറോണയും വകഭേദങ്ങളും ലോകത്ത് അശാന്തി പടർത്തുകയാണ്. മാരക വൈറസിന്റെ പ്രഭവ കേന്ദ്രമെന്ന് ലോകം കരുതുന്ന കമ്മ്യൂണിസ്റ്റ് ചൈനയിലെ സാമൂഹിക സ്ഥിതി അതീവഗുരുതരമെന്ന് അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ തെളിവുകൾ സഹിതം വെളിപ്പെടുത്തുന്നു. രാജ്യത്ത് ക്വാറന്റൈൻ ചെയ്യപ്പെട്ടവർ ഭക്ഷണത്തിനും സഹായത്തിനുമായി നിലവിളിക്കുന്ന ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പുറത്ത് വന്നത് മാദ്ധ്യമങ്ങളുടെ വാദം ബലപ്പെടുത്തുകയാണ്. രോഗ വ്യാപനം തടയാൻ ചൈന അറ്റകൈ പ്രയോഗത്തിലേയ്‌ക്ക് നീങ്ങിയതോടെ സ്ഥിതി ഭയാനകമെന്നാണ് റിപ്പോർട്ടുകൾ. കടുത്ത മാദ്ധ്യമ നിയന്ത്രണം നിലനിൽക്കുന്നതിനാൽ നവമാധ്യമങ്ങളിലൂടെയാണ് രാജ്യത്ത് പട്ടിണി കിടക്കുന്നവർ തങ്ങൾ അനുഭവിക്കുന്ന ദുരിതം ലോകത്തെ അറിയിച്ചത്.

ചൈനയിലെ സിയാൻ പ്രവിശ്യയിൽ ക്വാറന്റൈൻ ചെയ്യപ്പെട്ടവരാണ് ആവശ്യത്തിന് ഭക്ഷണവും വൈദ്യസഹായം ഉൾപ്പെടെയുള്ള സൗകര്യം ലഭിക്കാതെ വിഷമിക്കുന്നത്. കൊറോണയ്‌ക്കെതിരെയുള്ള പോരാട്ടത്തിന്റെ ഭാഗമായി 1.3 കോടിയിലേറെ ജനങ്ങളെയാണ് ചൈനയിൽ ക്വാറന്റൈൻ ചെയ്തിരിക്കുന്നത്. എന്നാൽ ലോക്ഡൗൺ ഏർപ്പെടുത്തിയ ലോകരാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ചൈനക്കാർക്ക് കടുത്ത നിയന്ത്രണമാണ് ഏർപ്പെടുത്തിയത്. ഭക്ഷണം ഉൾപ്പെടെ അവശ്യ സാധനത്തിനുപോലും പുറത്തുപോകാൻ കഴിയാതെ ദുരിതം പേറുകയാണ് ലക്ഷക്കണക്കിന് ജനങ്ങൾ. സർക്കാർ ഭക്ഷണവും മറ്റ് അവശ്യവസ്തുക്കളും നൽകുന്നുവെന്ന് പറയുമ്പോഴും തങ്ങൾക്ക് അത് ലഭിക്കുന്നില്ലെന്നാണ് നവമാധ്യമങ്ങളിലൂടെ ഇവർ വെളിപ്പെടുത്തുന്നത്.

സിയാൻ പ്രവശ്യയിലെ വടക്കൻമേഖലയിൽ ലോക്ഡൗൺ ആരംഭിച്ചിട്ട് ഒൻപത് ദിവസം പിന്നിടുകയാണ്. രോഗത്തെ പ്രതിരോധിക്കാൻ സീറോ കോറോണ സ്ട്രാറ്റജിയുമായി രംഗത്ത് എത്തിയ ചൈനയിൽ ഏറ്റവും മോശപ്പെട്ട സ്ഥിതിയാണ് സിയാൻ പ്രവിശ്യയിൽ രൂപപ്പെട്ടത്. ഒരു വീട്ടിൽ നിന്ന് ഒരാൾക്ക് രണ്ടു ദിവസത്തിൽ ഒരിക്കൽ മാത്രം പുറത്തുപോയി ഭക്ഷണവും മറ്റ് വസ്തുക്കളും ശേഖരിക്കാൻ അനുവദിച്ചിരുന്നു. എന്നാൽ തിങ്കൾ മുതൽ നിയന്ത്രണം കടുപ്പിച്ചതോടെ കൊറോണ പരിശോധനയ്‌ക്കല്ലാതെ പുറത്തുപോകാൻ ആർക്കും അനുവാദമില്ല. കഴിഞ്ഞ ദിവസം സമൂഹമാധ്യമം വഴി ഭക്ഷണത്തിനും സഹായത്തിനും അഭ്യർത്ഥിച്ചുകൊണ്ട് ഒട്ടേറെ പേർ രംഗത്ത് എത്തി. സർക്കാർ വിതരണം ചെയ്യുന്നതൊന്നും തങ്ങൾക്ക് ലഭിക്കുന്നില്ലെന്നവർ പരാതിപ്പെട്ടു.

പല ജില്ലകളിലും അവശ്യവസ്തുക്കൾ ഒന്നും കിട്ടുന്നില്ല. ലഭിക്കുന്ന ഭക്ഷ്യസാധനങ്ങൾക്ക് 10 ഇരട്ടിയോളം വിലയും ഈടാക്കുകയാണ്. സിയാൻ പ്രവിശ്യയിലെ ജനങ്ങൾ ഭക്ഷണം കിട്ടാത്തതിനാൽ പൊലീസിനെതിരെ ചൂടാവുന്ന വീഡിയോ ഒരാഴ്ചയായി പ്രചരിക്കുകയാണ്. ഞങ്ങൾ 13 ദിവസമായി ലോക്ഡൗണിലാണ്. ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ പ്രയാസമാണെന്ന് വിലപിക്കുന്ന വീട്ടമ്മയുടെ വീഡിയോയും പ്രചരിക്കുന്നുണ്ട്. പച്ചക്കറിക്കായി മൂന്നും നാലും മണിക്കൂറാണ് വരിനിൽക്കുന്നത്. അതുപോലും ലഭിക്കുന്നില്ലെന്ന് അവർ വീഡിയോയിൽ പറയുന്നുണ്ട്.

ഭക്ഷ്യവസ്തുക്കൾ കോംപൗണ്ടിന് പുറത്ത് എത്തിക്കുന്നുണ്ടെന്നും വീടുകളിലേയ്‌ക്ക് അത് വിതരണം ചെയ്യാൻ സന്നദ്ധസേവകരെ ലഭിക്കാത്തതാണ് പ്രശ്നം സങ്കീർണമാക്കുന്നത് എന്നാണ് സർക്കാർ അനുകൂല മാദ്ധ്യമം ഗ്ലോബൽ ടൈംസ് പറയുന്നത്. ജീവനക്കാർ ക്വാറന്റൈനിലായതിനാൽ ഭക്ഷ്യവസ്തുക്കളുടെ വിതരണം സാധ്യമാകുന്നില്ലെന്ന് അധികാരികൾ തന്നെ കുറ്റസമ്മതം നടത്തുന്നു.

എന്നാൽ സിയാൻ പ്രവിശ്യയിൽ ആവശ്യത്തിന് ഭക്ഷണം എത്തുന്നുണ്ട് എന്നാണ് വാണിജ്യമന്ത്രാലയം മാദ്ധ്യമപ്രവർത്തകരെ അറിയിച്ചത്. ഭക്ഷണത്തിന് കേഴുന്ന ജനതയുടെ ദൃശ്യം ലോകത്തിനു മുന്നിൽ ചൈനയെ നാണംകെടുത്തിയതോടെ പഴംപച്ചക്കറികൾ, മുട്ട, മത്സ്യം മാംസം എന്നിവ തരം തിരിക്കുന്ന ജോലിക്കാരുടെ പടം പ്രസിദ്ധീകരിച്ചുകൊണ്ടാണ് ചൈനീസ് ഔദ്യോഗിക മാദ്ധ്യമങ്ങൾ ആരോപണങ്ങളെ മറികടക്കുന്നത്.

Tags: ChinalockdownPREMIUM
ShareTweetSendShare

More News from this section

കോടതി വിധിയിൽ സന്തോഷം; ഇന്ത്യൻ നിയമവ്യവസ്ഥയെ വിലയ്‌ക്ക് വാങ്ങാൻ സാധിക്കില്ല എന്നതിന്റെ ഏറ്റവും വലിയ തെളിവാണിത്: ഷോൺ ജോർജ്

മാസപ്പടി കേസിലെ ഹൈക്കോടതി ഉത്തരവ്; സിപിഎമ്മിന്റെയും പിണറായി വിജയന്റെയും കരണത്തേറ്റ അടി: വി. മുരളീധരൻ

വർക്ക്ഷോപ്പിന്റെ മറവിൽ ലഹരി മാഫിയ; ഒല്ലൂരിൽ പെപ്പർ സ്പ്രേയും ആയുധങ്ങളുമായി 5 പേർ പിടിയിൽ, ലക്ഷ്യമിട്ടത് വിദ്യാർത്ഥികളെ

തിരുവല്ല ആനന്ദേശ്വരം ക്ഷേത്ര ഭൂമി തിരികെ പിടിച്ച് ഭക്തജനങ്ങൾ; 1978ൽ തീയറ്റർ ഉടമകൾ സ്ഥലം പാട്ടത്തിന് എടുത്തത് വെറും 200 രൂപയ്‌ക്ക്; പാട്ടകരാർ കഴിഞ്ഞിട്ടും കോടതി വിധിയുണ്ടായിട്ടും കയ്യേറ്റം

ഡികെ ശിവകുമാർ മന്ത്രിസഭയിൽ പൊട്ടിത്തെറി; ജലസേചന മന്ത്രി രാമലിം​ഗ റെഡ്ഡി രാജി വെച്ചു; മുനിയപ്പയും രാജിയിലേക്കെന്നു സൂചന

കോൺഗ്രസ്സ് വഞ്ചിച്ചു ; ‘ഇന്ത്യ’ മുന്നണി യോഗം ബഹിഷ്കരിക്കാൻ ഡിഎംകെ

Latest News

ചരിത്രത്തിലെ ഏറ്റവും വലിയ ലോകകപ്പിന് സംഗീതവിരുന്നോടെ തുടക്കം; ഉദ്ഘാടന ചടങ്ങില്‍ ഷക്കീറയും ടൈലയും അണിനിരക്കും

യുക്രെയ്ന്‍-റഷ്യ യുദ്ധപ്രതിഷേധം: ഫ്രഞ്ച് ഓപ്പണ്‍ സെമിക്ക് ശേഷവും ഹാന്‍ഡ്‌ഷെയ്‌ക്ക് ഒഴിവാക്കി മാര്‍ത്താ കോസ്റ്റിയൂക്ക്

ഫ്രഞ്ച് ഓപ്പണ്‍: പ്രതികാരം വീട്ടി മിറ ആന്‍ഡ്രീവ ഫൈനലില്‍; പുരുഷ സിംഗിള്‍സ് സെമി പോരാട്ടങ്ങള്‍ ഇന്ന്

ടി20 ടീം നായകസ്ഥാനത്തേക്ക് ശ്രേയസ് അയ്യര്‍; സൂര്യകുമാറിന് പകരക്കാരനാകുന്നു, മലയാളി താരം സഞ്ജു സാംസണ്‍ ഓപ്പണറാകും

ഇന്ന് ചെയ്ത കാര്യം നാളെ ആചാരമെന്ന് വരുത്താൻ നീക്കം; ചരിത്രകാരന്മാർ എന്ന് പറയുന്നവരെ കൂട്ടി ആധികാരികത വരുത്താൻ ആസൂത്രിത നീക്കം; കൊട്ടിയൂർ ക്ഷേത്രത്തിനെതിരെ ഗൂഢനീക്കം: വത്സൻ തില്ലങ്കേരി

തീവ്ര മതവർഗീയ സംഘടനയായ ജമാഅത്തെ ഇസ്ലാമി UDF ഭരണത്തിൽ പിടിമുറുക്കുന്നു: മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി, വ്യവസായമന്ത്രി എന്നിവരുമായി ജമാഅത്തെ നേതാക്കൾ കൂടിക്കാഴ്ച നടത്തി

ദീനികളായ മുസ്ലിങ്ങളുടെ ബുദ്ധിമുട്ടുകൾ കേട്ടാണ് ഇസ്ലാമിക് ഫ്രണ്ട്ലി ആരംഭിക്കുന്നത്; യൂണിസെക്സ് ജിമ്മുകളിൽ പോകുന്നതിലും പാട്ട് കേൾക്കുന്നതിലും അവർക്ക് ബുദ്ധിമുട്ടുണ്ട്; ജിം ഉടമ നവാസ് മുത്തു

108 ആംബുലൻസിൽ ജോലി വാഗ്ദാനം ചെയ്ത് വൻ തട്ടിപ്പ്; പാരാമെഡിക്കൽ ഉദ്യോഗാർത്ഥികൾ തെരുവിൽ, ജിവികെ കമ്പനിക്കെതിരെ പ്രതിഷേധം ശക്തം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies