ലക്‌നൗ : രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ ഖേൽരത്‌ന പുരസ്‌കാരം പുനർനാമകരണം ചെയ്തതിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്ക് നന്ദി പറഞ്ഞ് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മേജർ ധ്യാൻചന്ദ് കായിക സർവ്വകലാശാലയുടെ തറക്കല്ലിടൽ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജീവ്ഗാന്ധി ഖേൽരത്‌ന പുരസ്‌കാരം മേജൻ ധ്യാൻ ചന്ദ് ഖേൽരത്‌ന പുരസ്‌കാരം എന്നാണ് കേന്ദ്രസർക്കാർ പുനർനാമകരണം ചെയ്തത്.
കായിക രംഗത്തെ പരമോന്നത ബഹുമതിയായ ഖേൽ രത്‌നയ്‌ക്ക് ഹോക്കി മാന്ത്രികൻ മേജർ ധ്യാൻ ചന്ദിന്റെ പേര് നൽകിയ പ്രധാനമന്ത്രിയോട് ഏറെ കടപ്പെട്ടിരിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ സംസ്ഥാനത്തെ കായിക രംഗം കൂടുതൽ ശക്തിപ്പെടും. മുൻ സർക്കാരുകൾ ഉത്തർപ്രദേശിലെ ജനങ്ങളുടെ വിശ്വാസും, സുരക്ഷയും, യുവാക്കളുടെ വികസനവും വച്ചായിരുന്നു കളിച്ചിരുന്നതെന്നും യോഗി വിമർശിച്ചു.
2017 ൽ ബിജെപി സർക്കാർ അധികാരത്തിലേറിയതോടെ സംസ്ഥാനം കുറ്റകൃത്യങ്ങളിൽ നിന്ന് മുക്തമായി . മുൻസർക്കാരുകൾ തടസ്സപ്പെടുത്തിയ കാൻവർ യാത്ര വീണ്ടും ആരംഭിച്ചു. നിലവിൽ ആർക്കും നമ്മുടെ പെൺകുട്ടികളുടെയും, സഹോദരിമാരുടെയും സുരക്ഷയ്‌ക്ക് ഭീഷണിയുയർത്താൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മീററ്റിൽ നിർമ്മിക്കുന്ന സർവ്വകലാശാലയ്‌ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് തറക്കല്ലിട്ടത്.
Comments