ഛണ്ഡീഗഡ് : പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്ക് മതിയായ സുരക്ഷ ഒരുക്കാൻ കഴിയാത്ത ഛന്നി സർക്കാരിനെ വിമർശിച്ച് മുൻ മുഖ്യമന്ത്രി അമരീന്ദർ സിംഗ്. സർക്കാർ രാജിവെക്കണമെന്ന് അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
പ്രധാനമന്ത്രിയ്‌ക്കുണ്ടായ സുരക്ഷാ വീഴ്ച സംസ്ഥാനത്തെ ക്രമസമാധാന നിലയും, മുഖ്യമന്ത്രി, ആഭ്യന്തര മന്ത്രി എന്നിവരും പരാജയപ്പെട്ടുവെന്ന സൂചനയാണ് നൽകുന്നത്. പാകിസ്താനിൽ നിന്നും 10 കിലോ മീറ്റർ മാത്രം അകലെയുള്ള പ്രദേശത്ത് പ്രധാനമന്ത്രിയ്‌ക്ക് സുരക്ഷ ഒരുക്കാൻ കഴിഞ്ഞില്ലെങ്കിൽ കോൺഗ്രസിന് ഭരണത്തിൽ തുടരാൻ അർഹതയില്ലെന്നും അമരീന്ദർ സിംഗ് വ്യക്തമാക്കി.
ഉച്ചയോടെയാണ് പഞ്ചാബിലെത്തിയ പ്രധാനമന്ത്രി സുരക്ഷാ പ്രശ്‌നം നേരിട്ടത്. ഹുസൈനിവാലയിലേക്കുള്ള യാത്രയ്‌ക്കിടെ
പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം കർഷക സംഘടനകൾ തടയുകയായിരുന്നു. 20 മിനിട്ടോളം സമയമാണ് പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം ഫ്ളൈ ഓവറിൽ കുടുങ്ങിയത്. സുരക്ഷാ പ്രശ്‌നം നേരിട്ടതിനെ തുടർന്ന് പഞ്ചാബിൽ പ്രധാനമന്ത്രി പങ്കെടുക്കാനിരുന്ന റാലികൾ റദ്ദാക്കിയിട്ടുണ്ട്.
Comments