സ്വന്തമായി ശൗചാലയമില്ലാത്ത ഒൻപത് വീടുകൾക്ക് ധനസഹായം നൽകി നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിന്റെ മക്കൾ. താരം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. മക്കളുടെ പേരിലുള്ള അഹാദിഷിക ഫൗണ്ടേഷനും അമ്മു കെയറും ചേർന്നാണ് സാമ്പത്തിക സഹായം നൽകിയത്.
വിതുരയിലെ വലിയകാല സെറ്റിൽമെന്റ് കോളനിയിലെ 32 വീടുകളിൽ കുറച്ച് വീടുകളിൽ ഒൻപത് വീടുകളിൽ മാത്രമാണ് ശൗചാലയമുള്ളത്. ഇതിന് പരിഹാരം കാണാൻ അവശേഷിക്കുന്ന വീടുകളിൽ സാമ്പത്തിക ശേഷി തീരെയില്ലാത്ത ഒൻപത് വീട്ടുകാരെ തെരഞ്ഞെടുത്ത് സഹായം എത്തിയ്ക്കുകയായിരുന്നു.
കൃഷ്ണകുമാറിന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ
പത്രവാർത്തയെ തുടർന്ന് കഴിഞ്ഞ ആഴ്ചയിൽ വിതുരയിലെ വലിയകാല സെറ്റിൽമെന്റു സന്ദർശിച്ചപ്പോൾ 32 വീടുകളിൽ, 9 വീടുകൾക്ക് മാത്രമേ ശൗചാലയമുള്ളു. ബാക്കിയുള്ള വീടുകളിൽ ഏറ്റുവും ബുദ്ധിമുട്ടനുഭവിക്കുന്ന 9 വീട്ടുകാരെ തിരഞ്ഞെടുത്തു അവരുടെ പ്രശ്നങ്ങൾ എങ്ങനെയും പരിഹരിക്കണമെന്ന് മനസ്സിൽ തോന്നി. വീട്ടിൽ വന്ന ശേഷം ആദ്യം സിന്ധുവിനോടും രണ്ടാമത്തെ മകളായ ദിയയോടും കാര്യം പറഞ്ഞപ്പോൾ അവർ ഈ അടുത്ത് ആരംഭിച്ച AHADISHIKA FOUNDATION എന്ന ചാരിറ്റബിൾ കമ്പനിയുടെ സഹായത്തോടെ അത് നിർമ്മിക്കാമെന്നു പറഞ്ഞു.
പിന്നെ ഞാൻ വിളിച്ചത് സുഹൃത്തും മനുഷ്യസ്നേഹിയുമായ ശ്രി മോഹൻജി യെ ആണ്. അദ്ദേഹത്തോടും കാര്യം പറഞ്ഞപ്പോൾ വളരെ അധികം സന്തോഷത്തോടെ പറഞ്ഞു, AMMUCARE എന്ന അദ്ദേഹത്തിന്റെ ചാരിറ്റബിൾ ട്രസ്റ്റും നമ്മുടെ ഈ സംരംഭത്തിൽ പങ്കാളിയാകാമെന്നു . AHADISHIKA FOUNDATION നും AMMUCARE ഉം ചേർന്നുള്ള ആദ്യ പ്രൊജക്റ്റായി വിതുര വലിയകാല സെറ്റ്ലെമെന്റിലെ 9 ശൗചാലയങ്ങൾക്കുള്ള അഡ്വാൻസ് തുക സേവാഭാരതി വനസംയോജകനും, എന്റെ സുഹൃത്തുമായ ശ്രി വീനു കുമാറിനു ഇന്ന് കൈമാറി. എത്രയും വേഗത്തിൽ 9 വീട്ടുകാർക്കും ശൗചാലയങ്ങൾ പണിതു കൈമാറണമെന്നാണ് ആഗ്രഹം. അമ്മുകെയറിന്റെ കേരള ചുമതലയുള്ള ശ്രിമതി സൂര്യ സുജന് പ്രത്യേക നന്ദി.
Comments