ന്യൂഡൽഹി: രത്തൻ ടാറ്റയുടെ ജീവചരിത്രം എഴുതുന്നതിനുള്ള അവകാശം മലയാളിക്ക്. ഐഎഎസ് ഉദ്യേഗസ്ഥനായിരുന്ന തോമസ് മാത്യൂവാണ് ജീവചരിത്രം തയ്യാറാക്കുക. കേരള കേഡറിലുണ്ടായിരുന്ന തോമസ് മാത്യൂ നേരത്തെ പ്രണബ് മുഖർജി ചുമതലയിലിരുന്ന കാലത്ത് രാഷ്‌ട്രപതി ഭവനിൽ പ്രവർത്തിച്ചിരുന്നയാളാണ്.
ഹാപർ കോളിൻസാണ് പ്രസിദ്ധീകരണ അവകാശം നേടിയത്. കഥേതര വിഭാഗത്തിൽ ഇന്ത്യയിലെ ഏറ്റവും ഉയർന്ന തുകയ്‌ക്ക് പ്രസിദ്ധീകരണാവകാശം ലേലത്തിൽ പോയെന്നാണ് റിപ്പോർട്ട്. രണ്ട് കോടിയിലധികം രൂപയ്‌ക്ക് ലേലം നടന്നുവെന്നാണ് വിവരം. രണ്ട് ഭാഗങ്ങളായി പുസ്തകം പുറത്തിറക്കും. അംഗീകൃത ജീവചരിത്രമായിരിക്കും പ്രസിദ്ധീകരിക്കുക.
ടാറ്റയുടെ ബാല്യം, കോളേജ് കാലം, ആദ്യകാല ജീവിതത്തിൽ സ്വാധീനം ചെലുത്തിയ വ്യക്തികൾ, സംഭവങ്ങൾ എന്നിവയെല്ലാം വിശദീകരിക്കുന്ന ആധികാരിക ജീവചരിത്രമാണിത്. ടാറ്റയുടെ നാനോ പ്രോജക്റ്റ്, ടാറ്റ സ്റ്റീൽ ലിമിറ്റഡ് ഏറ്റെടുക്കൽ തുടങ്ങിയ സമീപകാല സംഭവങ്ങളെ കുറിച്ചും പുസ്തകത്തിൽ വിശദമാക്കുമെന്നാണ് വിവരം.
Comments