തൃശ്ശൂർ : പോലീസിന്റെ ഓപ്പറേഷൻ കാവൽ നടപടിയിൽ വിറളി പൂണ്ട് പോപ്പുലർ ഫ്രണ്ട് ഭീകരർ . പോലീസ് നടപടിയ്ക്ക്, ‘ഓപ്പറേഷൻ ആർ എസ് എസ് കാവൽ’ എന്ന് പെരുമാറ്റണമെന്ന് പോപ്പുലർ ഫ്രണ്ട് ആവശ്യപ്പെട്ടു . സാമൂഹിക മാദ്ധ്യമങ്ങളിൽ വിദ്വേഷ പ്രചാരണം നടത്തിയതിന് സംസ്ഥാന നതാക്കൾക്കെതിരെ കേസെടുത്തതാണ് പോപ്പുലർ ഫ്രണ്ടിനെ ചൊടിപ്പിച്ചത് .
സംസ്ഥാനത്തെ ഗുണ്ടകളെയും സാമൂഹിക വിരുദ്ധരെയും വിദ്വേഷ പ്രചാരകരെയും നിലയ്ക്ക് നിർത്താനാണ് പോലീസ് ഓപ്പറേഷൻ കാവൽ എന്ന പേരിൽ നടപടി സ്വീകരിച്ചത്. സാമൂഹിക മാദ്ധ്യമങ്ങളിലൂടെയും നേരിട്ടും വിദ്വേഷം പ്രചരിപ്പിക്കുകയും അക്രമങ്ങൾ നടത്തുകയും ചെയ്ത നിരവധി പോപ്പുലർഫ്രണ്ട് എസ്ഡിപിഐ പ്രവർത്തകർക്കെതിരെയും സംസ്ഥാന നേതാക്കൾക്കെതിരെയും ഇതിന്റെ ഭാഗമായി കേസുകൾ എടുത്തിട്ടുണ്ട്. ഇതാണ് പോപ്പുലർ ഫ്രണ്ടിനെ ചൊടിപ്പിച്ചത് . പോലീസ് നടപടി ആർ എസ് എസിന് വേണ്ടിയെന്നാണ് വിമർശനം .
പോപ്പുലർ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി സി എ റൗഫാണ് വിമർശനവുമായി രംഗത്ത് വന്നത്. റൗഫിനെതിരെ ഏഴോളം കേസുകൾ പോലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പാലക്കാട്ടെ സഞ്ജിത്ത് കൊലപാതകത്തിനും ആലപ്പുഴ ഇരട്ട കൊലപാതകത്തിനും തുടർന്ന് വർഗീയ വിദ്വേഷ പ്രചാരണം നടത്തിയതിനാണ് കേസ് .
Comments