സിഡ്‌നി: ടെന്നീസ് താരം ജോക്കോവിച്ചിന് അനുമതി നൽകി ഓസ്‌ട്രേലിയൻ കോടതി. ലോകോത്തര താരത്തെ 15 മണിക്കൂറിലേറെ വിമാനത്താവളത്തിൽ തടഞ്ഞു വെച്ചതും നിർബന്ധിത ക്വാറന്റൈനിലാക്കിയതും വിസ റദ്ദാക്കിയതും അന്യായമെന്ന് കോടതി നിരീക്ഷിച്ചു. വിദേശകാര്യവകുപ്പിനെ കോടതി ശകാരിക്കുകയും ചെയ്തു. അഞ്ചുദിവസത്തെ നിരന്തരമായ നടപടികൾക്ക് ശേഷമാണ് ജോക്കോവിച്ചിന്റെ വാദം കോടതി ശരിവച്ചത്.
കൊറോണ വാക്‌സിനേഷൻ എടുത്തില്ലെന്ന കാരണം പറഞ്ഞാണ് സെർബിയൻ താരത്തെ വിമാനത്താവളത്തിൽ തടഞ്ഞുവെച്ചത്. ഓസ്്‌ട്രേലിയൻ ഓപ്പണിനായിട്ടാണ് ടോപ് സീഡ് താരം വിമാനമിറങ്ങിയത്. സെർബിയൻ ആരോഗ്യവകുപ്പിന്റെ രേഖകൾ കാണിച്ചിട്ടും 15 മണിക്കൂർ നേരം ജോക്കോവിച്ചിനെ വിമാനത്താവളത്തിൽ തടഞ്ഞുവെച്ചതോടെ ജോക്കോ വിച്ചും സെർബിയൻ എംബസിയും ഓസ്‌ട്രേലിയൻ കോടതിയെ സമീപിക്കുകയായിരുന്നു.
കൊറോണ പിടിപെട്ടതിനാൽ വാകിസിനെടുക്കാൻ സാവകാശം ലഭിച്ചിട്ടുണ്ടെന്നും അതുകൊണ്ടാണ് സെർബിയ വിദേശയാത്രക്ക് അനുമതി നൽകിയതെന്നും ജോക്കോവിച്ച് മുന്നേ സൂചിപ്പിച്ചിരുന്നു. ജഡ്ജി ആന്റണി കെല്ലിയാണ് ജോക്കോവിച്ചിന് അനുകൂലമായ വിധി പുറപ്പെടുവിച്ചത്. അരമണിക്കൂറിനുള്ളിൽ ജോക്കോവിച്ചിനെ നിർബന്ധിത ക്വാറൻൈനിൽ നിന്നും മോചിപ്പിക്കണമെന്നും കോടതി അന്ത്യശാസനം നൽകി. ജോക്കോവിച്ചിനെ സുപ്രധാ നമായ ഒരു അന്താരാഷ്‌ട്ര മത്സരത്തിനായി എത്താൻ ചിലവായ തുകയും കേസുമായി ബന്ധ പ്പെട്ടുണ്ടായ എല്ലാ ചിലവുകളും പിടിച്ചുവെയ്‌ക്കപ്പെട്ട പാസ്‌പോർട്ട് അടക്കം ഓസ്‌ട്രേലിയൻ വിദേശകാര്യവകുപ്പ് തിരികെ നൽകണമെന്നും കോടതി നിർദ്ദേശിച്ചു.
Comments