പാലക്കാട്:ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് കോടതി ജാമ്യം അനുവദിച്ചു.സഞ്ജിത്തിനെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയവരിലെ പ്രധാനിയായ ഹക്കിമിനാണ് കോടതി ജാമ്യം അനുവദിച്ചത്.പാലക്കാട് ജുഡീഷ്യൽ ഒന്നാം ക്ലാസ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിച്ചത്
കൊലപാതകവുമായി ബന്ധപ്പെട്ട് ഗൂഢാലോചനയിൽ പങ്കുള്ള പ്രതി ഹക്കിമിന് ജാമ്യം ലഭിച്ചത് പോലീസിന്റെയും പ്രോസിക്യൂഷന്റെയും ഭാഗത്തു വന്നിട്ടുള്ള ഗുരുതരമായ വീഴ്‌ച്ചയാണെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സി.കൃഷ്ണകുമാർ ആരോപിച്ചു .കേസിലെ മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യുന്നതിന് മുൻപ് പോലീസ് പ്രതികൾക്ക് എല്ലാ സൗകര്യവും ചെയ്തു കൊടുത്തതായും,പ്രതിക്ക് ജാമ്യം ലഭിച്ചതിനു പിന്നിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
പോലീസും പോപ്പുലർ ഫ്രണ്ടും തമ്മിൽ ധാരണയുണ്ടെന്ന് ബി ജെ പി നേരത്തെ ആരോപിച്ചിരുന്നു
സംസ്ഥാന സർക്കാർ തീവ്രവാദ സംഘടനയായ പോപ്പുലർ ഫ്രണ്ടിനെ സഹായിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും ആരോപണമുണ്ട്.ഗൂഢാലോചനയിൽ പ്രതിക്ക് ജാമ്യം ലഭിച്ചതോടെ കേസന്വേഷണം
കേന്ദ്ര ഏജൻസിക്കു കൈമാറാൻ സംസ്ഥാന സർക്കാർ തയ്യാറാവണമെന്ന ആവശ്യം ശക്തമാവുകയാണ്.
കഴിഞ്ഞ നവംബർ 15 നാണ് ഭാര്യയ്‌ക്കൊപ്പം ബൈക്കിൽ സഞ്ചരിക്കവേ,ആർഎസ്എസ് തേനാരി മണ്ഡൽ ബൗദ്ധിക് പ്രമുഖയായിരുന്ന എലപ്പുള്ളി എടുപ്പുകുളം സ്വദേശി സഞ്ജിത്തിനെ പോപ്പുലർ ഫ്രണ്ടുകാർ കൊലപ്പെടുത്തിയത്.ഭാര്യയെ ബലമായി പിടിച്ചു വെച്ച ശേഷമാണ് പ്രതികൾ കൊലപാതകം നടത്തിയത്.
സഞ്ജിത്തിനെ കൊലപ്പെടുത്തുന്നതിൽ നേരിട്ട് പങ്കാളികളായ അഞ്ചു പേരിൽ രണ്ട് പേരും,ഗൂഢാലോചന നടത്തുകയും,പ്രതികൾക്ക് സഹായം നൽകുകയും ചെയ്ത മൗലവിയടക്കം മൂന്നു പേരും ഇനിയും പിടിയിൽ ആവാനുണ്ട്.
Comments