നേപ്പാളിനോട് ഭാരതം സ്വീകരിക്കുന്ന നിലപാടുകൾക്ക് എന്നും ഏറെ പ്രസ്‌ക്തിയുണ്ട്. കാരണം നേപ്പാൾ നമുക്ക് വെറുമൊരു അയൽരാജ്യമല്ല. സാംസ്‌കാരിക ഭാരതത്തിന്റെ ഹിമാലയൻ നെറുകയിലെ കവാടമാണ് നേപ്പാൾ എന്ന കൊച്ചു രാജ്യം. എന്നാലിന്ന് നേപ്പാളിനെ ഇന്ത്യക്കെതിരെ ആയുധമാക്കി ചൈനയും പാകിസ്താനും കുതന്ത്രങ്ങൾ മെനയുകയാണ്. മതഭീകരവാദത്തിന് രഹസ്യ പിന്തുണ നൽകി ഇന്ത്യയ്‌ക്കെതിരെ ഒളിയുദ്ധത്തിനാണ് ഇരുരാജ്യങ്ങളും ശ്രമം നടത്തുന്നത്. നേപ്പാളിന്റെ ഇന്ത്യൻ അതിർത്തികളിൽ വർദ്ധിച്ച് വരുന്ന മദ്രസ്സകളും ആരാധനാലയങ്ങളും ഭീകര പരിശീലന കേന്ദ്രങ്ങളാക്കാൻ പാകിസ്താനും ചൈനയും ശ്രമിക്കുന്നതായി രഹസ്യാന്വേഷണ കേന്ദ്രങ്ങൾക്ക് വിവരം ലഭിച്ചിരിക്കുന്നു.
കശ്മീരിലേതുപോലെ നേപ്പാൾ അതിർത്തിയിലും ഇസ്ലാമിക ഭീകരർ ജിഹാദിന് തയ്യാറെടുക്കുന്നത് ഇന്ത്യൻ സൈന്യം അതീവ ഗൗരവത്തോടെ നിരീക്ഷിക്കുകയാണ്. സശസ്ത്ര സീമാ ബല്ലിന്റെ സൈനികവിഭാഗമാണ് കണ്ണിലെണ്ണയൊഴിച്ച് അതിർത്തി കാക്കുന്നത്. ഇസ്ലാമിക മദ്രസകൾ കൂണുപോലെ മുളച്ചുപൊന്തുന്നുവെന്നും മയക്കുമരുന്നും കള്ളക്കടത്തും മനുഷ്യക്കടത്തും വർ്ദ്ധിച്ചുവെന്നുമാണ് അതിർത്തി സുരക്ഷാ സേന പറയുന്നത്. പണ്ടുമുതലേ മനുഷ്യക്കടത്തിനും മയക്കുമരുന്നിനും പേരുകേട്ട രാജ്യമാണ് നേപ്പാളെന്നതിനാൽ ഇന്ത്യൻ സൈന്യം അതീവ ജാഗ്രതയിലാണ്. ഇന്ത്യൻ അതിർത്തിയിലെ മൂന്ന് പ്രധാന സംസ്ഥാനങ്ങളാണ് കള്ളനോട്ട് കടത്തലിനും മനുഷ്യക്കടത്തിനും മയക്കുമരുന്നുകടത്തിനുമായി ഭീകരർ ഉപയോഗപ്പെടുത്തുന്നത്. ഇതിൽ ഉത്തർപ്രദേശിനോട്് ചേർന്ന് കിടക്കുന്ന 15 കിലോമീറ്റർ അതിർത്തി മേഖലകളിൽ മസ്ജിദുകളുടെയും, മദ്രസകളുടെയും എണ്ണം അനിയന്ത്രിതമാംവിധം വർദ്ധിക്കുന്നത്. കൊറോണ കാലത്ത് ആസൂത്രിതമായി ഇത് നടന്നുവെന്നും സൈന്യം വെളിപ്പെടുത്തുന്നു.
യുപിയിലെ ഏഴ് അതിർത്തി ജില്ലകളോട് ചേർന്നാണ് മസ്ജിദുകളും മദ്രസകളും വർദ്ധിച്ചുവരുന്നത്. യുപിയ്‌ക്ക് പുറമേ ഉത്തരാഖണ്ഡ്, ബിഹാർ, പശ്ചിമ ബംഗാൾ, സിക്കിം, എന്നീ സംസ്ഥാനങ്ങളുമായും് നേപ്പാൾ അതിർത്തി പങ്കിടുന്നുണ്ട്. ഇവിടേയും സ്ഥിതി വ്യത്യസ്ഥമല്ല. 2018 ലെ കണക്കുകൾ പ്രകാരം ഇന്ത്യ- നേപ്പാൾ അതിർത്തിയിൽ 738 മസ്ജിദുകളാണ് ഉണ്ടായിരുന്നത്. എന്നാൽ 2021 ആയപ്പോഴേക്കും 1000 ആയി ഉയർന്നു. 2018 ൽ 500 മദ്രസകൾ ഉണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോൾ 645 മദ്രസകളാണ് ഉള്ളതെന്നാണ് സശസ്ത്രസീമ ബെൽ വ്യക്തമാക്കുന്നത്. ഇതിന് പുറമേ കള്ളക്കടത്തും വർദ്ധിക്കുന്നുണ്ടെന്നാണ് വിവരം. 800 കോടിക്കും 1000 കോടിക്കും ഇടയിലാണ് കള്ളനോട്ടുകൾ അതിർത്തികടക്കുന്നതെന്നാണ് വിവരം.
1950 ൽ ഇന്തോ-നേപ്പാൾ സൗഹൃദ കരാർ നിലവിൽ വന്നതോടെ 1800 കിലോമീറ്ററോളം വരുന്ന അതിർത്തികളിൽ ജനങ്ങൾ പരസ്പരം അതിർത്തി നോക്കാതെ യാത്രചെയ്യാറുണ്ട്. നിലവിൽ 1751 കിലോ മീറ്ററിലാണ് അതിർത്തി മേഖല. ഇതിൽ 570 കിലോ മീറ്റർ അതിർത്തിയാണ് നേപ്പാളുമായി ഉത്തർപ്രദേശ് പങ്കിടുന്നത്. 1980 മുതൽ ഇന്ത്യാ വിരുദ്ധ ശക്തികൾ ചൈനയുടെ സഹായത്താൽ നേപ്പാൾ അതിർത്തികൾ ഉപയോഗിക്കുകയാണ്. 1997ൽ അസിസുദ്ദീൻ ഷേഖ് എന്ന ദാവൂദ് ഇബ്രാഹിമിന്റെ കൂട്ടാളിയും ഐ.എസ്.ഐ ചാരനുമായ ഭീകരനെ സൈന്യം പിടികൂടിയതോടെയാണ് ജാഗ്രത വർദ്ധിപ്പിച്ചത്. അന്ന് കപിലവസ്തുവിലെ സിറാജ് ഉൽ ഉലൂം മദ്രസയാണ് ഭീകരർ വിധ്വംസക പ്രവർത്തനങ്ങൾക്ക് കേന്ദ്രമാക്കിയത്. ഇന്ത്യാ-നേപ്പാൾ സൗഹൃദത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്.
ഇന്ത്യ നേപ്പാളിന് സാംസ്‌കാരികമായും ഏറെ വിലനൽകുന്നു. എന്നാൽ മാറുന്ന ലോകത്തിൽ ആഗോളഭീകരതയും അതിർത്തി കടന്നുള്ള ആക്രമണത്തിലും പാകിസ്താനും ചൈനയും സമർത്ഥമായി നേപ്പാളിനെ ഇന്ത്യക്കെതിരെ ഉപയോഗിക്കുകയാണ്. ഇത് കൃത്യമായി അറിയാവുന്ന ഇന്ത്യയുടെ വിദേശ-പ്രതിരോധ രംഗത്തെ ചുവടുവയ്പ്പുകൾ നേപ്പാളിനെ ശരിക്കും വരിഞ്ഞുമുറുക്കി സമ്മർദ്ദത്തിലാക്കിയിട്ടുമുണ്ട്. ഇതിന് പിന്തുണയായി സമീപകാലത്ത് ചൈനയുടെ ചതികൾ തിരിച്ചറിയുന്ന നേപ്പാളിന്റെ രാഷ്‌ട്രീയ മാറ്റം വലിയൊരു സൂചനയാണ്. സാംസ്‌കാരിക ഭാരതത്തിന്റെ ഉയർത്തെഴുന്നേൽപ്പിനായി അതിർത്തികൾ ശക്തമാകണം എന്നതാണ് അതിനുള്ള ഏകമാർഗ്ഗം.















