ഭുവനേശ്വർ : ഒഡീഷയിൽ വൻ സ്ഫോടനം നടത്താനുള്ള കമ്യൂണിസ്റ്റ് ഭീകരരുടെ ശ്രമം തകർത്തെറിഞ്ഞ് സുരക്ഷാ സേന. സ്ഫോടക വസ്തുക്കളുടെ വൻ ശേഖരം പിടുകൂടി. മാൽക്കംഗിരി ജില്ലയിൽ ആയിരുന്നു സംഭവം.
ഒഡീഷ- ആന്ധ്രാപ്രദേശ് അതിർത്തിയിൽ നടത്തിയ പരിശോധനയിലാണ് സ്ഫോടക വസ്തുക്കൾ കണ്ടെടുത്തത്. സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പും, ഡിസ്ട്രിക്ട് വളണ്ടറി ഫോഴ്സും സംയുക്തമായായിരുന്നു പരിശോധന. ഇതിനിടെ മരിബെഡ -നഡമെഞ്ചിരി ഗ്രാമ മേഖലയോട് ചേർന്നുള്ള പ്രദേശത്ത് വൻ സ്ഫോടക ശേഖരം കണ്ടെത്തുകയായിരുന്നു. ഉടനെ ബോംബ് സ്ക്വാഡ് എത്തി സ്ഫോടക വസ്തുക്കൾ നിർവ്വീര്യമാക്കി.
നാല് ടിഫിൻ ബോംബുകൾ, 20 വെബ് ബെൽറ്റുകൾ, ബോംബ് നിർമ്മാണ സാമഗ്രികൾ എന്നിവയാണ് കണ്ടെടുത്തത്. ഇതിനെല്ലാം പുറമേ ചില മരുന്നുകളും ഇവിടെ നിന്നും കണ്ടെടുത്തിട്ടുണ്ട്.
പ്രദേശവാസികളെ ആക്രമിക്കാനായിരുന്നു കമ്യൂണിസ്റ്റ് ഭീകരർ പദ്ധതിയിട്ടിരുന്നതെന്നാണ് സുരക്ഷാ സേന അറിയിക്കുന്നത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ഭീകരർക്കായി സമീപമേഖലകളിൽ സുരക്ഷാ സേന തെരച്ചിൽ നടത്തുകയാണ്. കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ മൂന്ന് തവണയാണ് ഇവിടെ നിന്നും സ്ഫോടക വസ്തുക്കൾ പിടിച്ചെടുക്കുന്നത്.
Comments