തിരുവനന്തപുരം:സംസ്ഥാനത്ത് ഒമിക്രോൺ ഭീതിയും,കൊറോണ വ്യാപനവും ശക്തമാവുമ്പോൾ നിയന്ത്രണങ്ങൾ കാറ്റിൽ പറത്തി ആയിരങ്ങളെ പങ്കെടുപ്പിച്ച്,കൊട്ടിപ്പാട്ടും,മെഗാ തിരുവാതിരയുമൊക്കെയായി സി പി എം സംസ്ഥാന സമ്മേളനങ്ങൾ പുരോഗമിക്കുകയാണ്.കൊറോണ വ്യാപനം അതി രൂക്ഷമായ സാഹചര്യമാണ് സംസ്ഥാനത്ത് നില നിൽക്കുന്നത്
ഇന്നലെ മാത്രം സംസ്ഥാനത്ത് 16338 കേസുകളാണ് റിപ്പോർട് ചെയ്യപ്പെട്ടത്,തിരുവനന്തപുരത്തും,എറണാകുളത്തും മൂവ്വായിരത്തിന് മുകളിലേക്ക് കേസുകൾ വർദ്ധിച്ചു.ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും ക്രമാതീതമായി ഉയരുകയാണ്.
തിരുവനന്തപുരം 3556, എറണാകുളം 3198, കോഴിക്കോട് 1567, തൃശൂര്‍ 1389, കോട്ടയം 1103, കൊല്ലം 892, കണ്ണൂര്‍ 787, പത്തനംതിട്ട 774, മലപ്പുറം 708, പാലക്കാട് 703, ആലപ്പുഴ 588, ഇടുക്കി 462, കാസര്‍ഗോഡ് 371, വയനാട് 240 എന്നിങ്ങനേയാണ് കഴിഞ്ഞ ദിവസം രോഗ ബാധ സ്ഥിരീകരിച്ചത്.
രോഗ ബാധ കുതിച്ചുയരുന്ന സാഹചര്യത്തിൽ തിരുവനന്തപുരം ജില്ലയിലടക്കം കർശന നിയന്ത്രണങ്ങൾ ആണ് സർക്കാർ പ്രഖ്യാപിച്ചിട്ടുള്ളത്.എന്നാൽ ഇതൊന്നും ബാധകമാവാതെ സി പി എം ജില്ലാ സമ്മേളനങ്ങൾ തുടരുകയാണ്.രോഗ ബാധ കൂടുതലുള്ള തിരുവനന്തപുരത്ത് മുടക്കമില്ലാതെ സമ്മേളനം പുരോഗമിക്കുകയാണ്.കഴിഞ്ഞ ദിവസം മുഖ്യമന്ത്രി തന്നെ സമ്മേളനത്തിൽ നേരിട്ട് പങ്കെടുത്തിരുന്നു സമ്മേളനത്തിന്റെ ഭാഗമായി നടത്തിയ മെഗാ തിരുവാതിര വിമർശനങ്ങൾ വിളിച്ചു വരുത്തുകയും ചെയ്‌തിരുന്നു.വലിയ പൊതു സമ്മേളനങ്ങൾ ജില്ലാ സമ്മേളനങ്ങളുടെ ഭാഗമായി നടക്കുകയും ചെയ്യുന്നുണ്ട്. മുഖ്യമന്ത്രിയും,പാർട്ടിയും കൊറോണ പ്രോട്ടോക്കോൾ കാറ്റിൽ പറത്തി പൊതു ജനങ്ങൾക്ക് മേൽ മാത്രം നിയന്ത്രണം ഏർപ്പെടുത്തുകയാണെന്ന പരാതി ശക്തമായി ഉയരുന്നുണ്ട്.
വിമർശനങ്ങൾ ശക്തമായതോടെ കോട്ടയം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടത്തേണ്ടിയിരുന്ന പൊതുസമ്മേളനം ഒഴിവാക്കിയിട്ടുണ്ട്.ജനുവരി 21,22,23 തീയതികളിലായി നടക്കുന്ന സിപിഐഎം കാസർഗോഡ് ജില്ലാസമ്മേളനത്തിന്റെ മുന്നോടിയായുള്ള അനുബന്ധ പരിപാടികൾ മാറ്റിവെച്ചതായും പാർട്ടി നേതൃത്വം അറിയിച്ചിട്ടുണ്ട്
Comments